ഇരിട്ടി: കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. ഉളിയിൽ സ്വദേശികളായ ജസീർ, ഷമീർ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റൂറൽ എസ്പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. പിടികൂടിയ എംഡിഎംഎയ്ക്ക് പത്തു ലക്ഷത്തോളം രൂപ വില വരും. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വില്പനയ്ക്കായി കൊണ്ടുവരികയായിരുന്നു.
കണ്ണൂർ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് ജസീറെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലുള്ള നൈജീരിയക്കാരിൽനിന്നു എംഡിഎംഎ നേരിട്ടു വാങ്ങി ജില്ലയിൽ വിതരണം ചെയ്യുന്ന മാഫിയാസംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം കഴിഞ്ഞ ഒരു മാസക്കാലം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായവരെ എക്സൈസിന് കൈമാറി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കണ്ണൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ബംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വില്പനയ്ക്കായി കൊണ്ടുവരികയായിരുന്നു.
കണ്ണൂർ ജില്ലയിലെ എംഡിഎംഎയുടെ മൊത്തവിതരണക്കാരിൽ പ്രധാനിയാണ് ജസീറെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിലുള്ള നൈജീരിയക്കാരിൽനിന്നു എംഡിഎംഎ നേരിട്ടു വാങ്ങി ജില്ലയിൽ വിതരണം ചെയ്യുന്ന മാഫിയാസംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീം കഴിഞ്ഞ ഒരു മാസക്കാലം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. അറസ്റ്റിലായവരെ എക്സൈസിന് കൈമാറി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.