തൃക്കരിപ്പൂർ: വയലോടിയിലെ യുവാവിന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ എം.ടി.പി.മുഹമ്മദ് സഫ്വാനെ(24) യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരിച്ചറിഞ്ഞ ബാക്കി മൂന്നു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പയ്യന്നൂരിലെ സോഫ്റ്റ് ഡ്രിങ്ക്സ് വിതരണ കമ്പനിയിലെ ജീവനക്കാരനായ മെട്ടമ്മൽ വയലോടിയിലെ മർണാടിയൻ പ്രിജേഷിനെ(33)തിങ്കളാഴ്ച പുലർച്ചെയാണ് വീടിനടുത്തുള്ള ചതുപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരാണ് പ്രതിചേർക്കപ്പെട്ടത്. ഒ.ടി.മുഹമ്മദ് ഷഹബാസ്, ഇളമ്പച്ചിയിലെ പി.കെ. മുഹമ്മദ് റഹ്നാസ് എന്നിവർ കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെ പൊറോപ്പാടിനടത്തുള്ള വയലിലേക്ക് കൊണ്ടുപോയി മർദിച്ച സ്ഥലവും മറ്റും അറസ്റ്റ് ചെയ്ത പ്രതികൾ കാട്ടിക്കൊടുത്തു.
പയ്യന്നൂരിലെ സോഫ്റ്റ് ഡ്രിങ്ക്സ് വിതരണ കമ്പനിയിലെ ജീവനക്കാരനായ മെട്ടമ്മൽ വയലോടിയിലെ മർണാടിയൻ പ്രിജേഷിനെ(33)തിങ്കളാഴ്ച പുലർച്ചെയാണ് വീടിനടുത്തുള്ള ചതുപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആറുപേരാണ് പ്രതിചേർക്കപ്പെട്ടത്. ഒ.ടി.മുഹമ്മദ് ഷഹബാസ്, ഇളമ്പച്ചിയിലെ പി.കെ. മുഹമ്മദ് റഹ്നാസ് എന്നിവർ കഴിഞ്ഞ ദിവസം റിമാൻഡിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 ഓടെ പൊറോപ്പാടിനടത്തുള്ള വയലിലേക്ക് കൊണ്ടുപോയി മർദിച്ച സ്ഥലവും മറ്റും അറസ്റ്റ് ചെയ്ത പ്രതികൾ കാട്ടിക്കൊടുത്തു.