സ്വന്തം ലേഖകൻ
കൊല്ലം: കഴിഞ്ഞ ദിവസം എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം നടന്ന എസ് എൻ കോളജ് പരിസരത്ത് ശക്തമായ പോലീസ് കാവൽ തുടരുന്നു. പ്രതിഷേധവും സംഘർഷവും തുടർന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളജിന്റെ പ്രധാന കവാടത്തിലും പരിസര പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുള്ളത്. മഫ്തി പോലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
ആക്രമണത്തിൽ 15 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവർ കൊല്ലത്തെയും പാരിപ്പള്ളിയിലെയും സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. മുപ്പതോളം പേർക്കെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാവരും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന. കോളജിന് അധികൃതർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ എഐഎസ്എഫ് കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പൂർണമായിരുന്നു. ഭൂരിഭാഗം കോളജുകളും സ്കൂളുകളും പ്രവർത്തിച്ചില്ല.
എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തിൽ ഇന്നലെ കൊല്ലം നഗരത്തിൽ മാർച്ച് സംഘടിപ്പിച്ചു.എംഎൻ സ്മാരകത്തിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി ചിന്നക്കടയിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി.ലാലു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗംങ്ങളായ ആർ. വിജയകുമാർ, ഹണി ബെഞ്ചമിൻ, കൊല്ലം സിറ്റി കമ്മിറ്റി സെക്രട്ടറി എ. രാജീവ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.അതേസമയം പ്രശ്ന പരിഹാരത്തിന് സിപിഎം - സിപിഐ ജില്ലാ നേതൃത്വം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾ നടത്തി.
ഇരു പാർട്ടികളുടെയും ജില്ലാ സെക്രട്ടറിമാർ തമ്മിൽ ഫോണിൽ ആശയ വിനിമയം നടത്തി. അനിഷ്ട സംഭവങ്ങൾ തുടർന്ന് ഉണ്ടാകാതിരിക്കാൻ നേതാക്കൾ തമ്മിൽ ധാരണയായി. ഇക്കാര്യം വിദ്യാർഥി സംഘടനാ നേതൃത്വത്തെയും ധരിപ്പിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായേക്കുമെന്നാണ് സൂചന.
കോളജ് യൂണിയൻ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം നടന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഘർഷ സാധ്യത ഉണ്ടായിട്ടും കൂടുതൽ പോലീസ് സ്ഥലത്ത് ഇല്ലായിരുന്നു. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്.
അഞ്ചല്‍: കൊല്ലം എസ്എന്‍ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച എസ്എഫ്ഐക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവുമായി എഐഎസ്എഫ്. ആക്രമണത്തില്‍ പ്രതിഷേധിച്ചു എഐഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കിഴക്കന്‍ മേഖലയില്‍ പൂര്‍ണമായിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിനു മുന്നില്‍ എഐഎസ്എഫ് ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം.ബി നസീറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ശ്രമിക്കുന്നത് ഏകാസംഘടന വാദമാണ്. പേന പിടിക്കണ്ട കൈകളില്‍ പേനകത്തിയുമായി എത്തി തങ്ങള്‍ അല്ലാതെ മറ്റാരും വേണ്ട എന്ന തീരുമാനത്തോടെ ആക്രമണം അഴിച്ചുവിടുന്നു.
എതിര്‍ക്കുന്നവരെ എല്ലാം ലഹരി മാഫിയ എന്ന് അധിക്ഷേപിക്കുന്ന എസ്എഫ്ഐ കേരളത്തില്‍ കാമ്പസുകളില്‍ ലഹരി മാഫിയാകളുടെ എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും മുന്‍ കാലങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇ.കെ സുധീര്‍ ഓര്‍മിപ്പിച്ചു
സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍ മണ്ഡലം സെക്രട്ടറി മുഹമദ് നാസിം, സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളായ എം.സജാദ്, എം.ഷിബു, എസ്.സുജേഷ്, എച്ച്.അഭിരാജ്, വൈശാഖ് സി.ദാസ്, അനഘ എ.എൽ, ഷൈജു എബ്രഹാം, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ അഞ്ചല്‍ പട്ടണത്തില്‍ പ്രകടനവും നടത്തി.
കൊല്ലം: കഴിഞ്ഞ ദിവസം എസ്എഫ്ഐ - എഐഎസ്എഫ് സംഘർഷം നടന്ന എസ് എൻ കോളജ് പരിസരത്ത് ശക്തമായ പോലീസ് കാവൽ തുടരുന്നു. പ്രതിഷേധവും സംഘർഷവും തുടർന്നേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളജിന്റെ പ്രധാന കവാടത്തിലും പരിസര പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുള്ളത്. മഫ്തി പോലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
ആക്രമണത്തിൽ 15 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇവർ കൊല്ലത്തെയും പാരിപ്പള്ളിയിലെയും സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. മുപ്പതോളം പേർക്കെതിരേ ഈസ്റ്റ് പോലീസ് കേസെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എല്ലാവരും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന. കോളജിന് അധികൃതർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ എഐഎസ്എഫ് കൊല്ലം ജില്ലയിൽ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പൂർണമായിരുന്നു. ഭൂരിഭാഗം കോളജുകളും സ്കൂളുകളും പ്രവർത്തിച്ചില്ല.
എസ്എന്‍ കോളജില്‍ എഐഎസ്എഫ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തിൽ ഇന്നലെ കൊല്ലം നഗരത്തിൽ മാർച്ച് സംഘടിപ്പിച്ചു.എംഎൻ സ്മാരകത്തിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി ചിന്നക്കടയിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജി.ലാലു ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗംങ്ങളായ ആർ. വിജയകുമാർ, ഹണി ബെഞ്ചമിൻ, കൊല്ലം സിറ്റി കമ്മിറ്റി സെക്രട്ടറി എ. രാജീവ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.അതേസമയം പ്രശ്ന പരിഹാരത്തിന് സിപിഎം - സിപിഐ ജില്ലാ നേതൃത്വം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾ നടത്തി.
ഇരു പാർട്ടികളുടെയും ജില്ലാ സെക്രട്ടറിമാർ തമ്മിൽ ഫോണിൽ ആശയ വിനിമയം നടത്തി. അനിഷ്ട സംഭവങ്ങൾ തുടർന്ന് ഉണ്ടാകാതിരിക്കാൻ നേതാക്കൾ തമ്മിൽ ധാരണയായി. ഇക്കാര്യം വിദ്യാർഥി സംഘടനാ നേതൃത്വത്തെയും ധരിപ്പിച്ചിട്ടുണ്ട്. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായേക്കുമെന്നാണ് സൂചന.
കോളജ് യൂണിയൻ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് നോക്കി നിൽക്കെയാണ് ആക്രമണം നടന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഘർഷ സാധ്യത ഉണ്ടായിട്ടും കൂടുതൽ പോലീസ് സ്ഥലത്ത് ഇല്ലായിരുന്നു. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്.
അഞ്ചല്‍: കൊല്ലം എസ്എന്‍ കോളേജില്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച എസ്എഫ്ഐക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവുമായി എഐഎസ്എഫ്. ആക്രമണത്തില്‍ പ്രതിഷേധിച്ചു എഐഎസ്എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കിഴക്കന്‍ മേഖലയില്‍ പൂര്‍ണമായിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിനു മുന്നില്‍ എഐഎസ്എഫ് ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു.
എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം.ബി നസീറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധം എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ശ്രമിക്കുന്നത് ഏകാസംഘടന വാദമാണ്. പേന പിടിക്കണ്ട കൈകളില്‍ പേനകത്തിയുമായി എത്തി തങ്ങള്‍ അല്ലാതെ മറ്റാരും വേണ്ട എന്ന തീരുമാനത്തോടെ ആക്രമണം അഴിച്ചുവിടുന്നു.
എതിര്‍ക്കുന്നവരെ എല്ലാം ലഹരി മാഫിയ എന്ന് അധിക്ഷേപിക്കുന്ന എസ്എഫ്ഐ കേരളത്തില്‍ കാമ്പസുകളില്‍ ലഹരി മാഫിയാകളുടെ എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും മുന്‍ കാലങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇ.കെ സുധീര്‍ ഓര്‍മിപ്പിച്ചു
സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍ മണ്ഡലം സെക്രട്ടറി മുഹമദ് നാസിം, സിപിഐ, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളായ എം.സജാദ്, എം.ഷിബു, എസ്.സുജേഷ്, എച്ച്.അഭിരാജ്, വൈശാഖ് സി.ദാസ്, അനഘ എ.എൽ, ഷൈജു എബ്രഹാം, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ അഞ്ചല്‍ പട്ടണത്തില്‍ പ്രകടനവും നടത്തി.