പത്തനംതിട്ട: ജില്ലയിലെ 6,362 കുടുംബങ്ങളുടെ 1970.041 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകണമെന്ന അപേക്ഷയിൽ കേന്ദ്രാനുമതി ആയില്ല. കേന്ദ്രം ആവശ്യപ്പെട്ട നടപടിക്രമം പൂർത്തീകരിച്ചു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെ നൽകിയിട്ടുള്ള പട്ടയ അപേക്ഷകളിൽ ഇപ്പോഴും തീരുമാനമുണ്ടായിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. അനുമതി നിഷേധിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കർഷകരാണ് ഇതിലുൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. വനഭൂമിയിൽനിന്നു വിദൂരങ്ങളിലുള്ള സ്ഥലങ്ങളിൽ പോലും പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കം പൂർത്തീകരിച്ചു പട്ടയത്തിന് അർഹരെന്നു കണ്ടെത്തി 6,362 കുടുംബങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയാണ് ഏറ്റവുമൊടുവിൽ നൽകിയത്. മുന്പ് മൂന്നുതവണ കേന്ദ്രം ഓരോ കാരണങ്ങളാൽ അപേക്ഷ മടക്കിയെങ്കിലും ഇവയ്ക്കെല്ലാം കൃത്യമായ മറുപടി നൽകി തിരികെ നൽകിയതാണെന്നു റവന്യു വകുപ്പ് പറയുന്നു.
ഉടക്കിട്ടത് വനംവകുപ്പ്
1977 ജനുവരി ഒന്നിനു മുമ്പ് ഇവിടങ്ങളിൽ താമസിച്ചു കൃഷി ആരംഭിച്ചവരുടെ പട്ടയങ്ങളിലാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പട്ടയങ്ങൾ ക്രമവത്കരിക്കാൻ സാങ്കേതികമായ തടസങ്ങളില്ലെന്നിരിക്കേ വനംവകുപ്പ് ഉന്നയിച്ച തടസവാദങ്ങളാണ് പലേടത്തും തീരുമാനം വൈകിപ്പിച്ചത്. ഭക്ഷ്യോത്പാദന ആവശ്യവുമായി ബന്ധപ്പെട്ടു സർക്കാർതന്നെ ഭൂമി പതിച്ചു നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. തലമുറകളായി ഇവരെല്ലാം ഈ ഭൂമിയിൽ അധ്വാനിച്ചു വരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസികൾക്കു നൽകിയ ഭൂമിക്കും പട്ടയം ലഭിക്കാനുണ്ട്.
സ്പെഷൽ ടീമിനെ നിയോഗിക്കണം: പ്രമോദ് നാരായൺ
റാന്നി: നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്കു പട്ടയം അടിയന്തരമായി ലഭ്യമാക്കാൻ സ്പെഷൽ റവന്യു ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ടെന്നു പ്രമോദ് നാരായൺ എംഎൽഎ. വനഭൂമി ക്രമവത്കരിച്ചു നൽകാനുള്ള നടപടി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്ര നടപടി വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണം. റാന്നി നിയോജക മണ്ഡത്തിൽ പട്ടയ പ്രശ്നം സങ്കീർണമാണെന്നും പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നതെന്നു പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി.
ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് ജനീഷ് കുമാർ
കോന്നി: മലയോര മേഖലയിലെ പട്ടയം പൂർണമായും വിതരണം ചെയ്യാനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.
പട്ടയം ലഭ്യമാക്കുന്നതിനു കേന്ദ്ര അനുമതി നേടിയെടുക്കാനായുള്ള നടപടി അസാന ഘട്ടത്തിലാണെന്നും ഉന്നതതലത്തിൽ ഇടപെടലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.
കൈവശ ഭൂമിയിൽ പട്ടയം നല്കാനുള്ള ക്രമീകരണത്തിനു വേണ്ടി തന്റെ നിർദേശപ്രകാരമാണ് 2019ൽ ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തീകരിച്ചതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പട്ടയ വിഷയത്തിൽ രാഷ്ട്രീയം കളിച്ചത് എൽഡിഎഫ്: റോബിൻ പീറ്റർ
കോന്നി: ഏഴു വർഷം മുന്പ് യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ പിന്നാലെ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയ എൽഡിഎഫാണ് ഈ വിഷയത്തെ ആദ്യം രാഷ്ട്രീയമായി കണ്ടതെന്നു ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. 1500 ഓളം പട്ടയങ്ങൾ യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ അനുവദിച്ചിരുന്നു. ഇതോടൊപ്പം റാന്നിയിലും പട്ടയം നൽകി. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കോന്നിയിലെ പട്ടയം റദ്ദാക്കുകയും റാന്നിയിലേത് നിലനിർത്തുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം.
അന്നു നൽകിയത് വ്യാജപട്ടയമാണെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, ഈ പട്ടയം റദ്ദാക്കിക്കൊണ്ട് സംസ്ഥാന റവന്യുവകുപ്പാണ് പട്ടയഭൂമി വനഭൂമിയോടു ചേർന്നതാണെന്നു കുറിപ്പെഴുതിയത്.
വനംവകുപ്പിന്റെ അനുമതിയോടെയാണ് 2015 - 16ൽ പട്ടയം നൽകിയതെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. റദ്ദാക്കിയ പട്ടയങ്ങൾ ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാനോ പുതിയ പട്ടയത്തിനു കേന്ദ്രാനുമതി വാങ്ങാനോ ഇതേവരെ കഴിയാത്തത് ആശങ്കാജനകമാണെന്നും റോബിൻ പീറ്റർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവരുടെ ഭൂമിയിൽനിന്നു മരങ്ങൾ മുറിക്കാൻ പോലും അനുമതി ഇല്ലാതായിരിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം അവരുടെ സ്വൈരജീവിതം തന്നെ ബുദ്ധിമുട്ടിലായി.
ടാപ്പിംഗ് തൊഴിലാളികളും റബർ കർഷകരും അടക്കം പ്രതിസന്ധിയിലാണ്. പുലിയെയും കടുവയെയും ഭയന്നു റബർ തോട്ടങ്ങളിൽ ഇറങ്ങാൻ പോലുമാകുന്നില്ലെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ ഇങ്ങനെ
ജില്ലയിലെ പട്ടയരഹിത ഭൂമിയിൽ അർഹരെന്നു കണ്ടെത്തിയവർക്കായി 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനകൾക്കു ശേഷം 2020 ഏപ്രിൽ രണ്ടിനു സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്റെ ബംഗളൂരു റീജണൽ ഓഫീസിൽ അപേക്ഷ നല്കി. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള വനം ഉപദേശക സമിതി വിഷയം പരിഗണിക്കുകയും പരിഹാര വനവത്കരണത്തിനായുള്ള ഭൂമിയുടെ കെഎംഎൽ ഫയലുകളും കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 2021ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്കുകയും ചെയ്തു.
2021 മാർച്ച് 18ലെ വനം ഉപദേശക സമിതി നിർദേശപ്രകാരം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ സ്ഥലപരിശോധ നടത്തുകയും റിപ്പോർട്ട് വനംവകുപ്പ് ഡയറക്ടർ ജനറലിനു കൈമാറുകയും ചെയ്തു.
ശ്രമം തുടരുമെന്ന് മന്ത്രി
പത്തനംതിട്ട ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര അനുമതിക്കായുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കു കത്ത് നല്കുകയും രണ്ടു തവണ വിഷയം മന്ത്രിയുമായി നേരിൽകണ്ടു ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.
പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കർഷകരാണ് ഇതിലുൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. വനഭൂമിയിൽനിന്നു വിദൂരങ്ങളിലുള്ള സ്ഥലങ്ങളിൽ പോലും പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കം പൂർത്തീകരിച്ചു പട്ടയത്തിന് അർഹരെന്നു കണ്ടെത്തി 6,362 കുടുംബങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയാണ് ഏറ്റവുമൊടുവിൽ നൽകിയത്. മുന്പ് മൂന്നുതവണ കേന്ദ്രം ഓരോ കാരണങ്ങളാൽ അപേക്ഷ മടക്കിയെങ്കിലും ഇവയ്ക്കെല്ലാം കൃത്യമായ മറുപടി നൽകി തിരികെ നൽകിയതാണെന്നു റവന്യു വകുപ്പ് പറയുന്നു.
ഉടക്കിട്ടത് വനംവകുപ്പ്
1977 ജനുവരി ഒന്നിനു മുമ്പ് ഇവിടങ്ങളിൽ താമസിച്ചു കൃഷി ആരംഭിച്ചവരുടെ പട്ടയങ്ങളിലാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പട്ടയങ്ങൾ ക്രമവത്കരിക്കാൻ സാങ്കേതികമായ തടസങ്ങളില്ലെന്നിരിക്കേ വനംവകുപ്പ് ഉന്നയിച്ച തടസവാദങ്ങളാണ് പലേടത്തും തീരുമാനം വൈകിപ്പിച്ചത്. ഭക്ഷ്യോത്പാദന ആവശ്യവുമായി ബന്ധപ്പെട്ടു സർക്കാർതന്നെ ഭൂമി പതിച്ചു നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. തലമുറകളായി ഇവരെല്ലാം ഈ ഭൂമിയിൽ അധ്വാനിച്ചു വരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസികൾക്കു നൽകിയ ഭൂമിക്കും പട്ടയം ലഭിക്കാനുണ്ട്.
സ്പെഷൽ ടീമിനെ നിയോഗിക്കണം: പ്രമോദ് നാരായൺ
റാന്നി: നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്കു പട്ടയം അടിയന്തരമായി ലഭ്യമാക്കാൻ സ്പെഷൽ റവന്യു ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ടെന്നു പ്രമോദ് നാരായൺ എംഎൽഎ. വനഭൂമി ക്രമവത്കരിച്ചു നൽകാനുള്ള നടപടി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്ര നടപടി വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണം. റാന്നി നിയോജക മണ്ഡത്തിൽ പട്ടയ പ്രശ്നം സങ്കീർണമാണെന്നും പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നതെന്നു പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി.
ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് ജനീഷ് കുമാർ
കോന്നി: മലയോര മേഖലയിലെ പട്ടയം പൂർണമായും വിതരണം ചെയ്യാനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.
പട്ടയം ലഭ്യമാക്കുന്നതിനു കേന്ദ്ര അനുമതി നേടിയെടുക്കാനായുള്ള നടപടി അസാന ഘട്ടത്തിലാണെന്നും ഉന്നതതലത്തിൽ ഇടപെടലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.
കൈവശ ഭൂമിയിൽ പട്ടയം നല്കാനുള്ള ക്രമീകരണത്തിനു വേണ്ടി തന്റെ നിർദേശപ്രകാരമാണ് 2019ൽ ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തീകരിച്ചതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പട്ടയ വിഷയത്തിൽ രാഷ്ട്രീയം കളിച്ചത് എൽഡിഎഫ്: റോബിൻ പീറ്റർ
കോന്നി: ഏഴു വർഷം മുന്പ് യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ പിന്നാലെ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയ എൽഡിഎഫാണ് ഈ വിഷയത്തെ ആദ്യം രാഷ്ട്രീയമായി കണ്ടതെന്നു ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. 1500 ഓളം പട്ടയങ്ങൾ യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ അനുവദിച്ചിരുന്നു. ഇതോടൊപ്പം റാന്നിയിലും പട്ടയം നൽകി. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കോന്നിയിലെ പട്ടയം റദ്ദാക്കുകയും റാന്നിയിലേത് നിലനിർത്തുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം.
അന്നു നൽകിയത് വ്യാജപട്ടയമാണെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, ഈ പട്ടയം റദ്ദാക്കിക്കൊണ്ട് സംസ്ഥാന റവന്യുവകുപ്പാണ് പട്ടയഭൂമി വനഭൂമിയോടു ചേർന്നതാണെന്നു കുറിപ്പെഴുതിയത്.
വനംവകുപ്പിന്റെ അനുമതിയോടെയാണ് 2015 - 16ൽ പട്ടയം നൽകിയതെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. റദ്ദാക്കിയ പട്ടയങ്ങൾ ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാനോ പുതിയ പട്ടയത്തിനു കേന്ദ്രാനുമതി വാങ്ങാനോ ഇതേവരെ കഴിയാത്തത് ആശങ്കാജനകമാണെന്നും റോബിൻ പീറ്റർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവരുടെ ഭൂമിയിൽനിന്നു മരങ്ങൾ മുറിക്കാൻ പോലും അനുമതി ഇല്ലാതായിരിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം അവരുടെ സ്വൈരജീവിതം തന്നെ ബുദ്ധിമുട്ടിലായി.
ടാപ്പിംഗ് തൊഴിലാളികളും റബർ കർഷകരും അടക്കം പ്രതിസന്ധിയിലാണ്. പുലിയെയും കടുവയെയും ഭയന്നു റബർ തോട്ടങ്ങളിൽ ഇറങ്ങാൻ പോലുമാകുന്നില്ലെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ ഇങ്ങനെ
ജില്ലയിലെ പട്ടയരഹിത ഭൂമിയിൽ അർഹരെന്നു കണ്ടെത്തിയവർക്കായി 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനകൾക്കു ശേഷം 2020 ഏപ്രിൽ രണ്ടിനു സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്റെ ബംഗളൂരു റീജണൽ ഓഫീസിൽ അപേക്ഷ നല്കി. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള വനം ഉപദേശക സമിതി വിഷയം പരിഗണിക്കുകയും പരിഹാര വനവത്കരണത്തിനായുള്ള ഭൂമിയുടെ കെഎംഎൽ ഫയലുകളും കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 2021ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്കുകയും ചെയ്തു.
2021 മാർച്ച് 18ലെ വനം ഉപദേശക സമിതി നിർദേശപ്രകാരം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ സ്ഥലപരിശോധ നടത്തുകയും റിപ്പോർട്ട് വനംവകുപ്പ് ഡയറക്ടർ ജനറലിനു കൈമാറുകയും ചെയ്തു.
ശ്രമം തുടരുമെന്ന് മന്ത്രി
പത്തനംതിട്ട ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര അനുമതിക്കായുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കു കത്ത് നല്കുകയും രണ്ടു തവണ വിഷയം മന്ത്രിയുമായി നേരിൽകണ്ടു ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.