അടൂർ: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂർ അപ്ലൈഡ് സയൻസ് കോളജിലുണ്ടായ സംഘർഷവും പ്രിൻസിപ്പലിന്റെ കോലം ഗേറ്റിൽ കെട്ടിത്തൂക്കിയ സംഭവത്തിലും കേസെടുക്കാതെ പോലീസ്. സംഭവദിവസം പോലീസിനെ കോളജിലേക്കു വിളിച്ചു വരുത്തിയെങ്കിലും പരാതി നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്ന് അടൂർ എസ്എച്ച്ഒ പറഞ്ഞു.
അടൂർ അപ്ലൈഡ് സയൻസ് കോളജിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിലാണ് ബുധനാഴ്ച സംഘർഷമുണ്ടായത്. കോളജ് യൂണിയനിലേക്ക് എഐഎസ്എഫ് പ്രവർത്തകർ വിജയിച്ചെത്തിയതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
നിരവധി കേസുകളിൽ പ്രതികളായ 12ലധികം പേരാണ് കാമ്പസിനുളളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പറയുന്നു. ഇവർ വനിതാ പ്രിൻസിപ്പലിന്റെ കോലം ഗേറ്റിൽ കെട്ടിത്തൂക്കി കൊലവിളിയും നടത്തി. കോളജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് എഐഎസ്എഫിന്റെ ആക്ഷേപം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് വിദ്യാർഥികൾ പത്രിക നൽകിയിരുന്നു. ഇതിൽ എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർ കേസുകളിൽപെട്ടതിനാൽ ഇവരുടെ പത്രികകൾ തള്ളി. ഇതോടെ വിജയിച്ച ചെയർമാനെ എഐഎസ്എഫ് നേതാക്കൾ മാല ഇട്ട് സ്വീകരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എസ്എഫ്ഐയുടെ ആക്രമണത്തിനു പിന്നിലെന്നു പറയുന്നു. കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പുറത്തിറക്കി വിടുകയും ചെയ്തിരുന്നു.
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രതിനിധികൾ ആരും തന്നെ വിജയിക്കാത്തതും നേതാക്കളെ പ്രകോപിപ്പിക്കാൻ മറ്റൊരു കാരണവുമായി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സംഘം കോളജിൽ അക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ കയറിയ സംഘം മേശയുടെ ഗ്ലാസുകൾ അടിക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു.
അടൂർ അപ്ലൈഡ് സയൻസ് കോളജിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിലാണ് ബുധനാഴ്ച സംഘർഷമുണ്ടായത്. കോളജ് യൂണിയനിലേക്ക് എഐഎസ്എഫ് പ്രവർത്തകർ വിജയിച്ചെത്തിയതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു.
നിരവധി കേസുകളിൽ പ്രതികളായ 12ലധികം പേരാണ് കാമ്പസിനുളളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പറയുന്നു. ഇവർ വനിതാ പ്രിൻസിപ്പലിന്റെ കോലം ഗേറ്റിൽ കെട്ടിത്തൂക്കി കൊലവിളിയും നടത്തി. കോളജ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് എഐഎസ്എഫിന്റെ ആക്ഷേപം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ ചെയർമാൻ സ്ഥാനത്തേക്ക് മൂന്ന് വിദ്യാർഥികൾ പത്രിക നൽകിയിരുന്നു. ഇതിൽ എസ്എഫ്ഐ പ്രവർത്തകരായ രണ്ടുപേർ കേസുകളിൽപെട്ടതിനാൽ ഇവരുടെ പത്രികകൾ തള്ളി. ഇതോടെ വിജയിച്ച ചെയർമാനെ എഐഎസ്എഫ് നേതാക്കൾ മാല ഇട്ട് സ്വീകരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് എസ്എഫ്ഐയുടെ ആക്രമണത്തിനു പിന്നിലെന്നു പറയുന്നു. കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പുറത്തിറക്കി വിടുകയും ചെയ്തിരുന്നു.
യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രതിനിധികൾ ആരും തന്നെ വിജയിക്കാത്തതും നേതാക്കളെ പ്രകോപിപ്പിക്കാൻ മറ്റൊരു കാരണവുമായി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ സംഘം കോളജിൽ അക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽ കയറിയ സംഘം മേശയുടെ ഗ്ലാസുകൾ അടിക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു.