പത്തനംതിട്ട: സിഎസ്ഐ മധ്യകേരള മഹാഇടവകയുടെ ചുമതലയിലുള്ള തിരുവല്ല കുറ്റപ്പുഴ വാരിക്കാട് ബഥേൽ ആശ്രമത്തിന്റെ ശതാബ്ദി സമാപന പരിപാടികൾ ഇന്നും നാളെയുമായി നടക്കും.
വനിതാ ശക്തീകരണം ലക്ഷ്യമിട്ട് 1922ൽ സ്ഥാപിതമായതാണ് ബഥേൽ ആശ്രമം. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. നൂറുകണക്കിനു കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ബഥേൽ കമ്യൂണിറ്റി സ്കൂളും ബോർഡിംഗ് ഹോമും ആശ്രമത്തിന്റെ ചുമതലയിൽ ആരംഭിച്ചു. സിസ്റ്റർ ഈഡിത്ത് നീവ്, സിസ്റ്റർ റെയ്ച്ചൽ ജോസഫ് എന്നിവരാണ് ആശ്രമത്തിന്റെ സ്ഥാപക പ്രവർത്തകർ.
ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നൂറാമത് ബഥേൽ ദിനാചരണവുമാണ് ഇന്നും നാളെയുമായി നടക്കുന്നത്.
ഇന്നു വൈകുന്നേരം വിശുദ്ധ കുർബാനയ്ക്ക് റവ. ജേക്കബ് ദാനിയേൽ നേതൃത്വം നൽകും. നാളെ രാവിലെ ഒന്പതിന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ സ്തോത്ര ശുശ്രൂഷ നിർവഹിക്കും.
പത്തിനു ചേരുന്ന ശതാബ്ദി സമാപനയോഗത്തിൽ ബിഷപ് അധ്യക്ഷത വഹിക്കും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർവിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യസന്ദേശം നൽകും.
ആശ്രമം വിസിറ്റർ റവ. ജോസഫ് തോമസ്, മദർ ശാന്തമ്മ ജോസഫ്, പ്രോഗ്രാം കൺവീനർ ചെറിയാൻ ജി. പത്തനംതിട്ട എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
വനിതാ ശക്തീകരണം ലക്ഷ്യമിട്ട് 1922ൽ സ്ഥാപിതമായതാണ് ബഥേൽ ആശ്രമം. വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. നൂറുകണക്കിനു കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ബഥേൽ കമ്യൂണിറ്റി സ്കൂളും ബോർഡിംഗ് ഹോമും ആശ്രമത്തിന്റെ ചുമതലയിൽ ആരംഭിച്ചു. സിസ്റ്റർ ഈഡിത്ത് നീവ്, സിസ്റ്റർ റെയ്ച്ചൽ ജോസഫ് എന്നിവരാണ് ആശ്രമത്തിന്റെ സ്ഥാപക പ്രവർത്തകർ.
ഒരുവർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നൂറാമത് ബഥേൽ ദിനാചരണവുമാണ് ഇന്നും നാളെയുമായി നടക്കുന്നത്.
ഇന്നു വൈകുന്നേരം വിശുദ്ധ കുർബാനയ്ക്ക് റവ. ജേക്കബ് ദാനിയേൽ നേതൃത്വം നൽകും. നാളെ രാവിലെ ഒന്പതിന് സിഎസ്ഐ മധ്യകേരള മഹാ ഇടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ സ്തോത്ര ശുശ്രൂഷ നിർവഹിക്കും.
പത്തിനു ചേരുന്ന ശതാബ്ദി സമാപനയോഗത്തിൽ ബിഷപ് അധ്യക്ഷത വഹിക്കും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർവിജ്ഞാന കോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യസന്ദേശം നൽകും.
ആശ്രമം വിസിറ്റർ റവ. ജോസഫ് തോമസ്, മദർ ശാന്തമ്മ ജോസഫ്, പ്രോഗ്രാം കൺവീനർ ചെറിയാൻ ജി. പത്തനംതിട്ട എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.