വൈക്കം: വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ കടനടത്തുന്ന ഭിന്നശേഷിക്കാരൻ സഹായത്തിനു ബന്ധുവിനെ കൂടെ കൂട്ടിയതിന്റെ പേരിൽ ആശുപത്രി അധികൃതർ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ചെമ്പ് മേക്കര പീടികപ്പറമ്പിൽ അഭിലാഷി (35) നെയാണ് ആശുപത്രി അധികൃതർ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി ഉയർന്നത്.
2022 ഏപ്രിൽ 11 നാണ് ആശുപത്രി വളപ്പിൽ ചായയും ചെറുകടിയും വിൽക്കുന്ന കട അഭിലാഷ് തുടങ്ങിയത്. ജന്മനാ 75 ശതമാനം അംഗപരിമിതനായ അഭിലാഷും അസുഖ ബാധിതയായ ഭാര്യ രേഷ്മയും പത്ത് കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് അതിരാവിലെ എത്താൻ ശാരീരിക അവശത മൂലം കഴിയാത്തതിനാൽ ബന്ധുവിനെ കൊണ്ടാണ് രാവിലെ കടതുറപ്പിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നത്. ഉച്ചയ്ക്കും വൈകുന്നേരവും ആശുപത്രിയിൽ ഭക്ഷണ വിതരണമുള്ളതിനാൽ രാവിലെ മാത്രമേ കടയിൽ പേരിനെങ്കിലും കച്ചവടമുള്ളൂ.
സുഹൃത്തുക്കളോട് കടം വാങ്ങിയും കുടുംബശ്രീയിൽനിന്ന് വായ്പയെടുത്തും ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അഭിലാഷ് കട തുടങ്ങിയത്. ബന്ധുവിനെ കടയിൽ നിർത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും ബന്ധുവിനെ ഒഴിവാക്കിയില്ലെങ്കിൽ കട തുടർന്നു നടത്തുന്നതിന് കരാർ പുതുക്കി നൽകില്ലെന്നും താലൂക്ക് ആശുപത്രി എച്ച്എംസിബി ടു സെക്ഷനിലെ ക്ലാർക്ക് പറഞ്ഞു. തന്റെ കടബാധ്യതയും ആരോഗ്യപ്രശ്നങ്ങളും വിവാഹിതനാണെന്ന കാര്യവും ഇവരെ അറിയിച്ചപ്പോൾ വിവാഹം കഴിച്ചതിനെ പരിഹസിക്കുകയും പെൻഷൻ കൊണ്ട് ജീവിക്കാമല്ലോയെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി അഭിലാഷ് ആരോപിക്കുന്നു.
2021ൽ കട അനുവദിക്കാൻ നഗരസഭ തയ്യാറായിട്ടും ഇതേ ഉദ്യോഗസ്ഥ ഒന്പത് മാസം തീരുമാനമെടുക്കാതെതന്നെ വട്ടംചുറ്റിച്ചതായും അഭിലാഷ് കുറ്റപ്പെടുത്തുന്നു. കടയ്ക്കായി ബങ്ക് നിർമിച്ചു തരാൻ മുന്നോട്ടു വന്നവർ കാലതാമസം നേരിട്ടതോടെ പിന്മാറി. പിന്നീട് സി.കെ. ആശ എംഎൽഎ ഇടപെട്ടതോടെയാണ് കട തുടങ്ങാനായത്. ഒരു വയസുള്ളപ്പോൾ പിതാവ് മരണപ്പെട്ട അഭിലാഷിനൊപ്പം അമ്മയും ഭാര്യയുമുണ്ട്.
അഭിലാഷിനും അസുഖ ബാധിതയായ ഭാര്യയ്ക്കും മരുന്നിന് നല്ലൊരു തുക വേണം. 1600 രൂപ പെൻഷൻ ലഭിക്കുന്നതാണ് ആകെയുള്ള വരുമാനം. ഇരുവർക്കും അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരു മാസം കട തുറക്കാനായില്ല. ഇതേത്തുടർന്ന് വായ്പ അടയ്ക്കാനുമായില്ല. കൈകാലുകൾ തളർന്ന തനിക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും ഉപജീവനം നടത്താൻ കടയിൽ ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടാൻ അധികൃതർ അനുവദിക്കണമെന്നാണ് അഭിലാഷിന്റെ ആവശ്യം.
ആശുപത്രി പരിസരത്തെ വ്യാപാരികളും ചില ജനപ്രതിനിധികളും അഭിലാഷിനെതിരേ നീക്കം നടത്തുന്നതു മൂലമാണ് ഉദ്യോസ്ഥരിൽ ചിലരും ദ്രോഹ നടപടികൾ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
2022 ഏപ്രിൽ 11 നാണ് ആശുപത്രി വളപ്പിൽ ചായയും ചെറുകടിയും വിൽക്കുന്ന കട അഭിലാഷ് തുടങ്ങിയത്. ജന്മനാ 75 ശതമാനം അംഗപരിമിതനായ അഭിലാഷും അസുഖ ബാധിതയായ ഭാര്യ രേഷ്മയും പത്ത് കിലോമീറ്റർ അകലെയുള്ള വീട്ടിൽനിന്ന് അതിരാവിലെ എത്താൻ ശാരീരിക അവശത മൂലം കഴിയാത്തതിനാൽ ബന്ധുവിനെ കൊണ്ടാണ് രാവിലെ കടതുറപ്പിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നത്. ഉച്ചയ്ക്കും വൈകുന്നേരവും ആശുപത്രിയിൽ ഭക്ഷണ വിതരണമുള്ളതിനാൽ രാവിലെ മാത്രമേ കടയിൽ പേരിനെങ്കിലും കച്ചവടമുള്ളൂ.
സുഹൃത്തുക്കളോട് കടം വാങ്ങിയും കുടുംബശ്രീയിൽനിന്ന് വായ്പയെടുത്തും ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അഭിലാഷ് കട തുടങ്ങിയത്. ബന്ധുവിനെ കടയിൽ നിർത്തുന്നതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചെന്നും ബന്ധുവിനെ ഒഴിവാക്കിയില്ലെങ്കിൽ കട തുടർന്നു നടത്തുന്നതിന് കരാർ പുതുക്കി നൽകില്ലെന്നും താലൂക്ക് ആശുപത്രി എച്ച്എംസിബി ടു സെക്ഷനിലെ ക്ലാർക്ക് പറഞ്ഞു. തന്റെ കടബാധ്യതയും ആരോഗ്യപ്രശ്നങ്ങളും വിവാഹിതനാണെന്ന കാര്യവും ഇവരെ അറിയിച്ചപ്പോൾ വിവാഹം കഴിച്ചതിനെ പരിഹസിക്കുകയും പെൻഷൻ കൊണ്ട് ജീവിക്കാമല്ലോയെന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതായി അഭിലാഷ് ആരോപിക്കുന്നു.
2021ൽ കട അനുവദിക്കാൻ നഗരസഭ തയ്യാറായിട്ടും ഇതേ ഉദ്യോഗസ്ഥ ഒന്പത് മാസം തീരുമാനമെടുക്കാതെതന്നെ വട്ടംചുറ്റിച്ചതായും അഭിലാഷ് കുറ്റപ്പെടുത്തുന്നു. കടയ്ക്കായി ബങ്ക് നിർമിച്ചു തരാൻ മുന്നോട്ടു വന്നവർ കാലതാമസം നേരിട്ടതോടെ പിന്മാറി. പിന്നീട് സി.കെ. ആശ എംഎൽഎ ഇടപെട്ടതോടെയാണ് കട തുടങ്ങാനായത്. ഒരു വയസുള്ളപ്പോൾ പിതാവ് മരണപ്പെട്ട അഭിലാഷിനൊപ്പം അമ്മയും ഭാര്യയുമുണ്ട്.
അഭിലാഷിനും അസുഖ ബാധിതയായ ഭാര്യയ്ക്കും മരുന്നിന് നല്ലൊരു തുക വേണം. 1600 രൂപ പെൻഷൻ ലഭിക്കുന്നതാണ് ആകെയുള്ള വരുമാനം. ഇരുവർക്കും അസുഖം ബാധിച്ചതോടെ കഴിഞ്ഞ ഒരു മാസം കട തുറക്കാനായില്ല. ഇതേത്തുടർന്ന് വായ്പ അടയ്ക്കാനുമായില്ല. കൈകാലുകൾ തളർന്ന തനിക്കും അസുഖ ബാധിതയായ ഭാര്യയ്ക്കും ഉപജീവനം നടത്താൻ കടയിൽ ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടാൻ അധികൃതർ അനുവദിക്കണമെന്നാണ് അഭിലാഷിന്റെ ആവശ്യം.
ആശുപത്രി പരിസരത്തെ വ്യാപാരികളും ചില ജനപ്രതിനിധികളും അഭിലാഷിനെതിരേ നീക്കം നടത്തുന്നതു മൂലമാണ് ഉദ്യോസ്ഥരിൽ ചിലരും ദ്രോഹ നടപടികൾ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.