ആലക്കോട്: പുനർനിർമാണം നടന്നുവരുന്ന ആലക്കോട് പാലത്തിന്റെ പ്രവൃത്തി വീണ്ടും നിർത്തിവച്ചു. എട്ടാം തീയതി വരെ തത്സ്ഥിതി തുടരണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് നിർമാണ പ്രവൃത്തി നിർത്തിവച്ചത്. തന്റെ സ്ഥലം കൈയേറിയാണ് പാലം നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമീപവാസിയായ ബൈജു പുറക്കാട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. പാലം നിർമാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കോടതിയിൽ നിലവിലുണ്ടായിരുന്ന കേസ് തള്ളിയതിനെത്തുടർന്നയിരുന്നു കഴിഞ്ഞ ദിവസം പ്രവൃത്തി പുനരാരംഭിച്ചത്.
കേസ് തള്ളിയതിനെതിരെ ബൈജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ഇന്ന് കോടതി പരിഗണിക്കും. സ്ഥലം ഉടമയുമായുളള സ്ഥലതർക്കവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി വിവാദങ്ങളുടെ പിടിയിലാണ് ആലക്കോട് പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി. ഇതേത്തുടർന്ന് നിരവധി തവണയാണ് പ്രവൃത്തി നിർത്തിവച്ചത്.
കേസ് തള്ളിയതിനെതിരെ ബൈജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ഇന്ന് കോടതി പരിഗണിക്കും. സ്ഥലം ഉടമയുമായുളള സ്ഥലതർക്കവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി വിവാദങ്ങളുടെ പിടിയിലാണ് ആലക്കോട് പാലത്തിന്റെ പുനർനിർമാണ പ്രവൃത്തി. ഇതേത്തുടർന്ന് നിരവധി തവണയാണ് പ്രവൃത്തി നിർത്തിവച്ചത്.