ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി : മലയോരമായ പാലക്കുഴിയിലെ അമ്മമാർ വലിയ തിരക്കിലാണ്. ഞായറാഴ്ചയ്ക്കുള്ളിൽ കൊതിയൂറുന്ന നിരവധിയിനം വിഭവങ്ങൾ ഒരുക്കുന്ന ആദ്യ സംരംഭമാണ്. ഇതു പിഴച്ചാൽ ഭാവിയും അവതാളത്തിലാകും. ഇതിനാൽ ഓരോ ഗ്രൂപ്പുകളിലെ അമ്മമാരും വാശിയോടെ തന്നെയാണ് രുചി കൂട്ടുകളൊരുക്കുന്നത്. അഞ്ച് ഗ്രൂപ്പുകൾ ഒരു മാസത്തെ പരിശീലന മികവുകളിലാണ് നല്ല പാചകക്കാരികളായിട്ടുള്ളതെന്ന് പള്ളി വികാരി ഫാ. ജെയ്ജിൻ വെള്ളിയാങ്കണ്ടത്തിൽ പറഞ്ഞു.
ഇവരുടെയൊക്കെ ഭർത്താക്കൻമാരും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. ഈ രുചി ഭേദങ്ങളെല്ലാം ഇനി വീടുകളിലെ ഭക്ഷണത്തിനും ഉണ്ടാകുമെന്ന സന്തോഷമാണ് അവരും പങ്കുവക്കുന്നത്. ലിജമ്മ തോമസ്, ബിന്ദു സാബു, ജെസി സിബി, എൽസി സെബാസ്റ്റ്യൻ എന്നിവർ ചേർന്നുള്ള എയ്ഞ്ചൽ ഗ്രൂപ്പിനാണ് ചൊവ്വാഴ്ച പള്ളിക്കു പുറകിലെ അടുക്കള അനുവദിച്ചിരുന്നത്. ഓരോ ദിവസവും അമ്മമാരുടെ സൗകര്യത്തിനാണ് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത്. പാലക്കാട് പീപ്പിൾ സർവീസ് സൊസൈറ്റി (പിഎസ്എസ്പി)യാണ് ഇവർക്കെല്ലാം ഇതിനുള്ള പരിശീലനം നല്കിയിട്ടുള്ളത്. മസാല ചിപ്സ്, ബട്ടർ മുറുക്ക്, ചെന്പരത്തി, വാഴപ്പിണ്ടി, ഇഞ്ചി, നാരങ്ങ, പപ്പായ, ബീറ്റ്റൂട്ട് എന്നിവയുടെ സ്ക്വാഷുകൾ.
പപ്പായ ബീറ്റ്റൂട്ട് എന്നിവയുടെ ജാമുകൾ. മത്തങ്ങ ഹലുവ, വാഴ ചുണ്ടുകൊണ്ടുള്ള ചമ്മന്തി പൊടി, നെയ്യപ്പം തുടങ്ങിയ ഇനങ്ങളാണ് അമ്മമാരുടെ കൈ പുണ്യത്തിൽ ഒരുങ്ങുന്നത്. ആരോഗ്യത്തിനു ഹാനികരമാകുന്ന രുചി കൂട്ടുകളെല്ലാം ഒഴിവാക്കി ഓരോ ഇനത്തിന്റെയും സ്വാഭാവിക രുചിയിലാണ് തയാറാക്കുന്നത്. ഇതിനായി പ്രത്യേക വിറക് അടുപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. 11ന് ഞായറാഴ്ചയാണ് കൂട്ടായ്മകളുടെ ഉദ്ഘാടനം. പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലംകണ്ണിയാണ് ഉദ്ഘാടകൻ. രാവിലെ ഏഴിനുള്ള ദിവ്യ ബലിയർപ്പിച്ച് ജസ്റ്റിനച്ചൻ അമ്മമാരുടെ പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയും. വികാരി ഫാ. ജയ്ജിൻ വെള്ളിയാങ്കണ്ടത്തിലിന്റെ മേൽനോട്ടത്തിലാണ് പാലക്കുഴികാർ മറ്റൊരു ചുവടുവയ്പുമായി രംഗത്തു വരുന്നത്.
വടക്കഞ്ചേരി : മലയോരമായ പാലക്കുഴിയിലെ അമ്മമാർ വലിയ തിരക്കിലാണ്. ഞായറാഴ്ചയ്ക്കുള്ളിൽ കൊതിയൂറുന്ന നിരവധിയിനം വിഭവങ്ങൾ ഒരുക്കുന്ന ആദ്യ സംരംഭമാണ്. ഇതു പിഴച്ചാൽ ഭാവിയും അവതാളത്തിലാകും. ഇതിനാൽ ഓരോ ഗ്രൂപ്പുകളിലെ അമ്മമാരും വാശിയോടെ തന്നെയാണ് രുചി കൂട്ടുകളൊരുക്കുന്നത്. അഞ്ച് ഗ്രൂപ്പുകൾ ഒരു മാസത്തെ പരിശീലന മികവുകളിലാണ് നല്ല പാചകക്കാരികളായിട്ടുള്ളതെന്ന് പള്ളി വികാരി ഫാ. ജെയ്ജിൻ വെള്ളിയാങ്കണ്ടത്തിൽ പറഞ്ഞു.
ഇവരുടെയൊക്കെ ഭർത്താക്കൻമാരും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. ഈ രുചി ഭേദങ്ങളെല്ലാം ഇനി വീടുകളിലെ ഭക്ഷണത്തിനും ഉണ്ടാകുമെന്ന സന്തോഷമാണ് അവരും പങ്കുവക്കുന്നത്. ലിജമ്മ തോമസ്, ബിന്ദു സാബു, ജെസി സിബി, എൽസി സെബാസ്റ്റ്യൻ എന്നിവർ ചേർന്നുള്ള എയ്ഞ്ചൽ ഗ്രൂപ്പിനാണ് ചൊവ്വാഴ്ച പള്ളിക്കു പുറകിലെ അടുക്കള അനുവദിച്ചിരുന്നത്. ഓരോ ദിവസവും അമ്മമാരുടെ സൗകര്യത്തിനാണ് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത്. പാലക്കാട് പീപ്പിൾ സർവീസ് സൊസൈറ്റി (പിഎസ്എസ്പി)യാണ് ഇവർക്കെല്ലാം ഇതിനുള്ള പരിശീലനം നല്കിയിട്ടുള്ളത്. മസാല ചിപ്സ്, ബട്ടർ മുറുക്ക്, ചെന്പരത്തി, വാഴപ്പിണ്ടി, ഇഞ്ചി, നാരങ്ങ, പപ്പായ, ബീറ്റ്റൂട്ട് എന്നിവയുടെ സ്ക്വാഷുകൾ.
പപ്പായ ബീറ്റ്റൂട്ട് എന്നിവയുടെ ജാമുകൾ. മത്തങ്ങ ഹലുവ, വാഴ ചുണ്ടുകൊണ്ടുള്ള ചമ്മന്തി പൊടി, നെയ്യപ്പം തുടങ്ങിയ ഇനങ്ങളാണ് അമ്മമാരുടെ കൈ പുണ്യത്തിൽ ഒരുങ്ങുന്നത്. ആരോഗ്യത്തിനു ഹാനികരമാകുന്ന രുചി കൂട്ടുകളെല്ലാം ഒഴിവാക്കി ഓരോ ഇനത്തിന്റെയും സ്വാഭാവിക രുചിയിലാണ് തയാറാക്കുന്നത്. ഇതിനായി പ്രത്യേക വിറക് അടുപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. 11ന് ഞായറാഴ്ചയാണ് കൂട്ടായ്മകളുടെ ഉദ്ഘാടനം. പിഎസ്എസ്പി ഡയറക്ടർ ഫാ. ജസ്റ്റിൻ കോലംകണ്ണിയാണ് ഉദ്ഘാടകൻ. രാവിലെ ഏഴിനുള്ള ദിവ്യ ബലിയർപ്പിച്ച് ജസ്റ്റിനച്ചൻ അമ്മമാരുടെ പുതിയ സംരംഭങ്ങൾ ഉദ്ഘാടനം ചെയും. വികാരി ഫാ. ജയ്ജിൻ വെള്ളിയാങ്കണ്ടത്തിലിന്റെ മേൽനോട്ടത്തിലാണ് പാലക്കുഴികാർ മറ്റൊരു ചുവടുവയ്പുമായി രംഗത്തു വരുന്നത്.