പേരൂർക്കട: തിരുവനന്തപുരം നഗരസഭയുടെ നെട്ടയം സോണൽ ഓഫീസിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റിയ ശേഷം പുതിയ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കാൻ ആലോചന. നഗരസഭാ കെട്ടിടത്തിനോടു ചേർന്ന് പിറകുവശത്തായുള്ള പുതിയ കംഫർട്ട് സ്റ്റേഷൻ പണി ഏതാണ്ട് അന്തിമഘട്ടത്തിലാണ്. പ്ലംബിംഗ് വർക്കും മറ്റുമാണ് ഇനി ബാക്കിയുള്ളത്.
പഴയ കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്ന വിഷയവും കരാറുമായി ബന്ധപ്പെട്ട പ്രശ്നവും ഉണ്ടായതോടു കൂടിയാണ് പഴയ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്. നിലവിൽ ക്വോറിഡോറിന്റെ സമീപത്തായിട്ടാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്.
ഇവിടെ സ്ഥലസൗകര്യം വളരെ കുറവാണ്. അതുകൊണ്ടാണ് പഴയ കംഫർട്ട് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് ഇൻഫർമേഷൻ സെന്റർ പുതുതായി നിർമിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ പണി എത്രയും വേഗം ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.
പഴയ കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കുന്ന വിഷയവും കരാറുമായി ബന്ധപ്പെട്ട പ്രശ്നവും ഉണ്ടായതോടു കൂടിയാണ് പഴയ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്. നിലവിൽ ക്വോറിഡോറിന്റെ സമീപത്തായിട്ടാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്.
ഇവിടെ സ്ഥലസൗകര്യം വളരെ കുറവാണ്. അതുകൊണ്ടാണ് പഴയ കംഫർട്ട് സ്റ്റേഷൻ നിലനിന്നിരുന്ന സ്ഥലത്ത് ഇൻഫർമേഷൻ സെന്റർ പുതുതായി നിർമിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ പണി എത്രയും വേഗം ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.