കാട്ടാക്കട: മണ്ഡപത്തിൻകടവ് ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപവും റോഡിനരികിലും അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കൊണ്ടിടുന്നതായി പരാതി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യങ്ങൾ കൊണ്ടിടുന്നത്. മുടിയുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകളും കടലാസുകളും, കച്ചവട അവശിഷ്ടങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
രാത്രി സമയങ്ങളിൽ മണ്ഡപത്തിൻകടവ് പമ്പ് ഹൗസിന് അരികിലായി നെയ്യാറിന്റെ കരയിൽ റോഡിൽ നിന്നാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. കൂന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഇടയ്ക്കിടെ തീയിട്ട് കത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇത്തരത്തിലുളള അവശിഷ്ടങ്ങളും ചാരവും ആറ്റിലെ വെള്ളത്തിൽ കലരുകയാണ്.
ഇതുമൂലം പമ്പ് ഹൗസുകളിൽ വെള്ളം പമ്പ് ചെയ്യുന്നതിനും ബുദ്ധിമുട്ടാകുന്നു.നെയ്യാറിന്റെ കരയിലുള്ള മൂന്നാറ്റിൻമുക്ക്, കീഴാറൂർ, മണ്ഡപത്തിൻകടവ് എന്നിവടങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് ഈ ആറ്റിലെ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ആര്യങ്കോട്, ഒറ്റശേഖരമംഗലം കാട്ടാക്കട പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൗസിൽ നിന്നാണ്. മാലിന്യങ്ങൾ അവിടെ കിടന്ന് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുമൂലം സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നവർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നു.കൂടാതെ ജീർണിച്ച അറവുമാലിന്യങ്ങൾ പക്ഷികളും മൃഗങ്ങളും കൊത്തി വീടുകൾക്ക് മുൻപിലും മറ്റും കൊണ്ടിടുന്നു.
പലയിടത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണങ്ങൾ നടക്കാറുണ്ടെങ്കിലും പമ്പ് ഹൗസിന് സമീപം ഈറ്റയും വള്ളിപടപ്പുകളും കയറി മൂടി കിടക്കുന്നതിനാൽ പലപ്പോഴും ശുചീകരണത്തിനു തടസമാകുന്നുണ്ട്.
പകർച്ചാ വ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആറ്റിലെ വെള്ളം മലിനമാക്കുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
രാത്രി സമയങ്ങളിൽ മണ്ഡപത്തിൻകടവ് പമ്പ് ഹൗസിന് അരികിലായി നെയ്യാറിന്റെ കരയിൽ റോഡിൽ നിന്നാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നത്. കൂന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ ഇടയ്ക്കിടെ തീയിട്ട് കത്തിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇത്തരത്തിലുളള അവശിഷ്ടങ്ങളും ചാരവും ആറ്റിലെ വെള്ളത്തിൽ കലരുകയാണ്.
ഇതുമൂലം പമ്പ് ഹൗസുകളിൽ വെള്ളം പമ്പ് ചെയ്യുന്നതിനും ബുദ്ധിമുട്ടാകുന്നു.നെയ്യാറിന്റെ കരയിലുള്ള മൂന്നാറ്റിൻമുക്ക്, കീഴാറൂർ, മണ്ഡപത്തിൻകടവ് എന്നിവടങ്ങളിലെ പമ്പ് ഹൗസുകളിലേക്ക് ഈ ആറ്റിലെ വെള്ളമാണ് പമ്പ് ചെയ്യുന്നത്. ആര്യങ്കോട്, ഒറ്റശേഖരമംഗലം കാട്ടാക്കട പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശത്തേക്കും കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൗസിൽ നിന്നാണ്. മാലിന്യങ്ങൾ അവിടെ കിടന്ന് ജീർണിച്ച് ദുർഗന്ധം വമിക്കുന്നതുമൂലം സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ എത്തുന്നവർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്നു.കൂടാതെ ജീർണിച്ച അറവുമാലിന്യങ്ങൾ പക്ഷികളും മൃഗങ്ങളും കൊത്തി വീടുകൾക്ക് മുൻപിലും മറ്റും കൊണ്ടിടുന്നു.
പലയിടത്തും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണങ്ങൾ നടക്കാറുണ്ടെങ്കിലും പമ്പ് ഹൗസിന് സമീപം ഈറ്റയും വള്ളിപടപ്പുകളും കയറി മൂടി കിടക്കുന്നതിനാൽ പലപ്പോഴും ശുചീകരണത്തിനു തടസമാകുന്നുണ്ട്.
പകർച്ചാ വ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആറ്റിലെ വെള്ളം മലിനമാക്കുന്നവരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.