സ്വന്തം ലേഖകൻ
വിഴിഞ്ഞം: നീണ്ട മൂന്നരമാസക്കാലം അവകാശപോരാട്ടത്തിനു സാക്ഷ്യം വഹിച്ച വിഴിഞ്ഞം മുല്ലൂരിലെ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിച്ചു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം സ്വദേശി ജോയിയും സംഘവും എത്തി പന്തൽ പൊളിച്ചു നീക്കിയതോടെ 114 ദിവസം നീണ്ടുനിന്ന സമര കാഹളത്തിനു പരിസമാപ്തിയായി.
അതിജീവന സമരം പിൻവലിക്കുന്നതായി ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ പ്രഖ്യാപനത്തിനു ശേഷം തിരക്ക് കുറഞ്ഞ സമരപ്പന്തലിൽ അവശേഷിച്ച സമരസമിതി നേതാക്കളും ഇതുവരെ തങ്ങ ളോടൊപ്പം നിന്ന് സഹായിച്ചവർക്ക് നന്ദിയർപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്കു മടങ്ങി. അതോടെ പന്തൽ പതീർത്തും ശൂന്യമായി. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്തിരുന്ന ഊട്ടുപുരയിലെ ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും കസേരകളുമെല്ലാം രാവിലെ തന്നെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി.
സമര ലക്ഷ്യങ്ങൾ വിളംബരം ചെയ്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയ കൂറ്റൻ ഫ്ലക്സ് ബോർഡുകളും ഐക്യദാർഢ്യവുമായെത്തിയവർ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും സ്ഥലത്തു നിന്ന് നീക്കം ചെയ്തതോടെ കടലിന്റെ മക്കളുടെ ത്യാഗ സമരത്തിന്റെ നീണ്ട അധ്യായം അടഞ്ഞു. സമരക്കാരില്ലാതെ അവശേഷിച്ച പന്തലിന് ഇന്നലെ ഉച്ചവരെ പോലീസ് കാവൽ നിന്നു. വൈകുന്നേരം നാലോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാട റോഡിലെ തടസങ്ങളും നീക്കം ചെയ്തു. സമരക്കാരെ തടയുന്നതിനായി തുറമുഖ നിർമാണ കേന്ദ്രത്തിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മാറ്റി തടസങ്ങളില്ലാതാക്കി.
തുറമുഖ നിർമാണ സ്ഥലത്ത് നിർമിച്ചിരുന്ന സമരപ്പന്തലും ഇന്നലെ നീക്കം ചെയ്തു. രണ്ടാഴ്ച മുൻപ് തുറമുഖത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകാനെത്തിയ വാഹനങ്ങളെ പന്തലിന് സമീപം സമരക്കാർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കൂറ്റൻ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് മാത്രം ഇന്നലെയും മാറ്റമുണ്ടായില്ല. ഇവ ഇന്നു നീക്കം ചെയ്യുന്നതോടെ തുറമുഖ കവാടം പഴയപടിയിലേക്കു മാറും. സംഘർഷത്തിനു ശേഷം മന്ദഗതിയിലായിരുന്ന ജനജീവിതവും ഇന്നലെ മുതൽ സാധാരണ നിലയിലേക്കു മാറി. വിഴിഞ്ഞം തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിനു പോകുന്നവരുടെ എണ്ണവും വർധിച്ചതായി അധികൃതർ അറിയിച്ചു.
വിഴിഞ്ഞം: നീണ്ട മൂന്നരമാസക്കാലം അവകാശപോരാട്ടത്തിനു സാക്ഷ്യം വഹിച്ച വിഴിഞ്ഞം മുല്ലൂരിലെ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിച്ചു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ വിഴിഞ്ഞം സ്വദേശി ജോയിയും സംഘവും എത്തി പന്തൽ പൊളിച്ചു നീക്കിയതോടെ 114 ദിവസം നീണ്ടുനിന്ന സമര കാഹളത്തിനു പരിസമാപ്തിയായി.
അതിജീവന സമരം പിൻവലിക്കുന്നതായി ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ പ്രഖ്യാപനത്തിനു ശേഷം തിരക്ക് കുറഞ്ഞ സമരപ്പന്തലിൽ അവശേഷിച്ച സമരസമിതി നേതാക്കളും ഇതുവരെ തങ്ങ ളോടൊപ്പം നിന്ന് സഹായിച്ചവർക്ക് നന്ദിയർപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്കു മടങ്ങി. അതോടെ പന്തൽ പതീർത്തും ശൂന്യമായി. സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്തിരുന്ന ഊട്ടുപുരയിലെ ഗ്യാസ് സിലിണ്ടർ, പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും കസേരകളുമെല്ലാം രാവിലെ തന്നെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോയി.
സമര ലക്ഷ്യങ്ങൾ വിളംബരം ചെയ്ത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എഴുതിയ കൂറ്റൻ ഫ്ലക്സ് ബോർഡുകളും ഐക്യദാർഢ്യവുമായെത്തിയവർ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും സ്ഥലത്തു നിന്ന് നീക്കം ചെയ്തതോടെ കടലിന്റെ മക്കളുടെ ത്യാഗ സമരത്തിന്റെ നീണ്ട അധ്യായം അടഞ്ഞു. സമരക്കാരില്ലാതെ അവശേഷിച്ച പന്തലിന് ഇന്നലെ ഉച്ചവരെ പോലീസ് കാവൽ നിന്നു. വൈകുന്നേരം നാലോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാട റോഡിലെ തടസങ്ങളും നീക്കം ചെയ്തു. സമരക്കാരെ തടയുന്നതിനായി തുറമുഖ നിർമാണ കേന്ദ്രത്തിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും മാറ്റി തടസങ്ങളില്ലാതാക്കി.
തുറമുഖ നിർമാണ സ്ഥലത്ത് നിർമിച്ചിരുന്ന സമരപ്പന്തലും ഇന്നലെ നീക്കം ചെയ്തു. രണ്ടാഴ്ച മുൻപ് തുറമുഖത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകാനെത്തിയ വാഹനങ്ങളെ പന്തലിന് സമീപം സമരക്കാർ തടഞ്ഞിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കൂറ്റൻ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് മാത്രം ഇന്നലെയും മാറ്റമുണ്ടായില്ല. ഇവ ഇന്നു നീക്കം ചെയ്യുന്നതോടെ തുറമുഖ കവാടം പഴയപടിയിലേക്കു മാറും. സംഘർഷത്തിനു ശേഷം മന്ദഗതിയിലായിരുന്ന ജനജീവിതവും ഇന്നലെ മുതൽ സാധാരണ നിലയിലേക്കു മാറി. വിഴിഞ്ഞം തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിനു പോകുന്നവരുടെ എണ്ണവും വർധിച്ചതായി അധികൃതർ അറിയിച്ചു.