പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിന്റെ പ്രധാന ദിനമായ ഇന്ന് ആയിരക്കണക്കിനു മരിയഭക്തര്‍ പാലായിലേക്ക് ഒഴുകിയെത്തും. തിരുക്കര്‍മങ്ങളില്‍ ഭക്തിപൂര്‍വം പങ്കെടുത്തു മാതാവിനോട് അനുഗ്രഹം യാചിക്കുന്നതിനൊപ്പം തിരുനാളിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വിവിധ ആഘോഷപരിപാടികളിലും പങ്കെടുക്കും.
ഇന്നലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകുന്നേരം പ്രദക്ഷിണവും നടന്നു. കത്തീഡ്രലില്‍നിന്നുള്ള പ്രദക്ഷിണവും ളാലം പുത്തന്പള്ളിയില്നിന്നുള്ള പ്രദക്ഷിണവും കൊട്ടാരമറ്റത്തു സംഗമിച്ചു സാന്തോം കോപ്ലക്സിലെത്തി. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ സന്ദേശം നല്കി.
പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ 6.30നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. എട്ടിനു സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. പത്തിനു വിശുദ്ധ കുര്‍ബാന. 11.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു തിരുനാള്‍ പ്രദക്ഷിണം, രാത്രി 8.45നു തിരുനാള്‍ സന്ദേശം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുടര്‍ന്ന് സമ്മാനദാനം.
നാളെ രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, 11.30 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയില്‍ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.
വിസ്മയ കാഴ്ചകളുമായി
സാംസ്കാരിക ഘോഷയാത്ര
ജൂബിലി സാംസ്കാരിക ഘോഷയാത്രയാണ് ജൂബിലിത്തിരുനാളിന്റെ ഇത്തവണത്തെ പ്രത്യേകത. രാവിലെ 11.30നു സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മഹാറാണി കവലയില്‍ സമാപിക്കും. മാര്‍ഗംകളി, പരിചമുട്ടുകളി, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഡ്രാഗണ്‍ ഡാന്‍സ്, അട്ടപ്പാടിയില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്ന ആദിവാസി നൃത്തം, തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പുലികള്‍, മുറംകളി, ഉലക്ക ഡാന്‍സ്, കരകാട്ടം, അലങ്കരിച്ച കുതിരകള്‍, പാവക്കൂത്ത്, ഒട്ടകപക്ഷി നൃത്തം, കോഴിഡാന്‍സ്, സിനിമാതാരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട-ബാന്റ് മേളങ്ങള്‍, ഫ്യൂഷന്‍ സംഗീതം, ശിങ്കാരി ഫ്യൂഷന്‍, ഫ്ളോട്ടുകള്‍, റോളര്‍ സ്കേറ്റിംഗ്, 28 കലാകാരന്മാര് പങ്കെടുക്കുന്ന വിളംബര ചെണ്ട, ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രയ്ക്കു മാറ്റു കൂട്ടും.
ടൂവീലര്‍ ഫാന്‍സിഡ്രസ്,
ടാബ്ലോ മത്സരങ്ങള്‍
സാംസ്കാരിക ഘോഷയാത്രയെത്തുടര്‍ന്ന് സിവൈഎംഎല്‍ നടത്തുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും. ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സര വിജയികള്‍ക്ക് യഥാക്രമം 10,000, 7500, 5000 രൂപ വീതം നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം 2000 രൂപയും നല്‍കും.
പട്ടണപ്രദക്ഷിണം ഇന്ന്
വൈകുന്നേരം നാലിനു കുരിശുപള്ളിയില്നിന്നു മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുള്ള പ്രദക്ഷിണം ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന് എന്നിവിടങ്ങളിലൂടെ രാത്രി 8.45ന് തിരികെ കുരിശുപള്ളിയിലെത്തും.
കാരുണ്യ ട്രസ്റ്റിന്റെ
പുഷ്പാര്‍ച്ചന
പട്ടണ പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപം തിരികെ ജൂബിലി കപ്പേളയില്‍ എത്തിച്ചേരുമ്പോൾ ജീവകാരുണ്യ സംഘടനയായ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പുഷ്പാര്‍ച്ചന നടത്തി മാതാവിന്റെ തിരുസ്വരൂപത്തെ സ്വീകരിക്കും. കുര്യന് ജോസഫ് പൂവത്തുങ്കല്‍, ബേബി പുരയിടം, കുട്ടിച്ചന് കീപ്പുറം, ജോസ് ചന്ദ്രത്തില് തുടങ്ങിയവര്‍ നേതൃത്വം നൽകും. ട്രസ്റ്റ് ജൂബിലി പന്തലിൽ കുടിവെള്ള വിതരണം നടത്തും.
ഇന്നലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വൈകുന്നേരം പ്രദക്ഷിണവും നടന്നു. കത്തീഡ്രലില്‍നിന്നുള്ള പ്രദക്ഷിണവും ളാലം പുത്തന്പള്ളിയില്നിന്നുള്ള പ്രദക്ഷിണവും കൊട്ടാരമറ്റത്തു സംഗമിച്ചു സാന്തോം കോപ്ലക്സിലെത്തി. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ സന്ദേശം നല്കി.
പ്രധാന തിരുനാള്‍ ദിനമായ ഇന്നു രാവിലെ 6.30നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. എട്ടിനു സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. പത്തിനു വിശുദ്ധ കുര്‍ബാന. 11.30നു ജൂബിലി സാംസ്കാരിക ഘോഷയാത്ര, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു തിരുനാള്‍ പ്രദക്ഷിണം, രാത്രി 8.45നു തിരുനാള്‍ സന്ദേശം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. തുടര്‍ന്ന് സമ്മാനദാനം.
നാളെ രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, 11.30 നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയില്‍ തിരികെ പ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.
വിസ്മയ കാഴ്ചകളുമായി
സാംസ്കാരിക ഘോഷയാത്ര
ജൂബിലി സാംസ്കാരിക ഘോഷയാത്രയാണ് ജൂബിലിത്തിരുനാളിന്റെ ഇത്തവണത്തെ പ്രത്യേകത. രാവിലെ 11.30നു സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മഹാറാണി കവലയില്‍ സമാപിക്കും. മാര്‍ഗംകളി, പരിചമുട്ടുകളി, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഡ്രാഗണ്‍ ഡാന്‍സ്, അട്ടപ്പാടിയില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്ന ആദിവാസി നൃത്തം, തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പുലികള്‍, മുറംകളി, ഉലക്ക ഡാന്‍സ്, കരകാട്ടം, അലങ്കരിച്ച കുതിരകള്‍, പാവക്കൂത്ത്, ഒട്ടകപക്ഷി നൃത്തം, കോഴിഡാന്‍സ്, സിനിമാതാരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട-ബാന്റ് മേളങ്ങള്‍, ഫ്യൂഷന്‍ സംഗീതം, ശിങ്കാരി ഫ്യൂഷന്‍, ഫ്ളോട്ടുകള്‍, റോളര്‍ സ്കേറ്റിംഗ്, 28 കലാകാരന്മാര് പങ്കെടുക്കുന്ന വിളംബര ചെണ്ട, ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രയ്ക്കു മാറ്റു കൂട്ടും.
ടൂവീലര്‍ ഫാന്‍സിഡ്രസ്,
ടാബ്ലോ മത്സരങ്ങള്‍
സാംസ്കാരിക ഘോഷയാത്രയെത്തുടര്‍ന്ന് സിവൈഎംഎല്‍ നടത്തുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും. ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സര വിജയികള്‍ക്ക് യഥാക്രമം 10,000, 7500, 5000 രൂപ വീതം നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം 2000 രൂപയും നല്‍കും.
പട്ടണപ്രദക്ഷിണം ഇന്ന്
വൈകുന്നേരം നാലിനു കുരിശുപള്ളിയില്നിന്നു മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുള്ള പ്രദക്ഷിണം ളാലം പഴയപള്ളി ഗ്രോട്ടോ, മാര്‍ക്കറ്റ് ജംഗ്ഷന്, സിവില്‍ സ്റ്റേഷന്, ടി ബി റോഡിലുള്ള പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡിലുള്ള പന്തല്‍, ളാലം പഴയപാലം ജംഗ്ഷന് എന്നിവിടങ്ങളിലൂടെ രാത്രി 8.45ന് തിരികെ കുരിശുപള്ളിയിലെത്തും.
കാരുണ്യ ട്രസ്റ്റിന്റെ
പുഷ്പാര്‍ച്ചന
പട്ടണ പ്രദക്ഷിണത്തിനു ശേഷം തിരുസ്വരൂപം തിരികെ ജൂബിലി കപ്പേളയില്‍ എത്തിച്ചേരുമ്പോൾ ജീവകാരുണ്യ സംഘടനയായ കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പുഷ്പാര്‍ച്ചന നടത്തി മാതാവിന്റെ തിരുസ്വരൂപത്തെ സ്വീകരിക്കും. കുര്യന് ജോസഫ് പൂവത്തുങ്കല്‍, ബേബി പുരയിടം, കുട്ടിച്ചന് കീപ്പുറം, ജോസ് ചന്ദ്രത്തില് തുടങ്ങിയവര്‍ നേതൃത്വം നൽകും. ട്രസ്റ്റ് ജൂബിലി പന്തലിൽ കുടിവെള്ള വിതരണം നടത്തും.