കേളകം: മാനന്തവാടി - മട്ടന്നൂര്‍ വിമാനത്താവള റോഡ് നാലുവരിപാതയാക്കി നിർമിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും 5000ത്തോളം പേര് ഒപ്പിട്ട നിവേദനം കൈമാറി.
സണ്ണി ജോസഫ് എംഎല്‍എ, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ ജില്‍സ് എം. മേക്കല്‍, റെജി കന്നുകുഴി, എം.എം. സണ്ണി, ജോസ് പള്ളിക്കാമഠം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം പാത നാലുവരിയാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, 07/10/2022 ലെ ഉത്തരവുപ്രകാരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗം മാത്രമേ ഇപ്പോൾ അളന്ന് സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ളൂ. ഇത് പ്രകാരം അമ്പായത്തോട്ടിൽ നിന്ന് മാനന്തവാടി വരെ രണ്ടുവരി പാതയാണ് നിർമാണം പൂർത്തിയാക്കുന്നതെങ്കിൽ അത് ഗതാഗതത്തെയും റോഡ് അപകടങ്ങളെയും ബാധിക്കുമെന്ന് നിവേദനത്തിൽ പറയുന്നു.
സണ്ണി ജോസഫ് എംഎല്‍എ, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂര്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ ജില്‍സ് എം. മേക്കല്‍, റെജി കന്നുകുഴി, എം.എം. സണ്ണി, ജോസ് പള്ളിക്കാമഠം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
മാനന്തവാടി - മട്ടന്നൂർ വിമാനത്താവളം പാത നാലുവരിയാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, 07/10/2022 ലെ ഉത്തരവുപ്രകാരം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള ഭാഗം മാത്രമേ ഇപ്പോൾ അളന്ന് സർവേക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ളൂ. ഇത് പ്രകാരം അമ്പായത്തോട്ടിൽ നിന്ന് മാനന്തവാടി വരെ രണ്ടുവരി പാതയാണ് നിർമാണം പൂർത്തിയാക്കുന്നതെങ്കിൽ അത് ഗതാഗതത്തെയും റോഡ് അപകടങ്ങളെയും ബാധിക്കുമെന്ന് നിവേദനത്തിൽ പറയുന്നു.