പാലക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ജലവിഭവ വകുപ്പിന്റെ 33 സെന്റ് ഭൂമി കോതക്കുറിശി 110 കെവി സബ് സ്റ്റേഷനു വേണ്ടി കൈമാറിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.
ഷൊർണൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം സംബന്ധിച്ച് പി. മമ്മിക്കുട്ടി എംഎൽഎയുടെ സബ്മിഷനു നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ റവന്യു വകുപ്പുമായി ചേർന്ന് അനന്തര നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സബ് സ്റ്റേഷൻ നിർമാണത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് ഭൂമി കൈമാറുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. ഈ ഭാഗത്തു കൂടിയുള്ള കനാലുകളുടെ ജോലിയും പൂർത്തിയായിരുന്നു.
ജലവിഭവ വകുപ്പിന്റെ നിലവിലുള്ള കനാലുകളെയും പദ്ധതികളെയും ഇതു ബാധിക്കില്ല. ഭാവി വികസന പ്രവർത്തനങ്ങൾക്കും ഈ ഭൂമി ആവശ്യം വരില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടു നല്കാൻ ഉത്തരവിടുകയായിരുന്നു.
ഷൊർണൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം സംബന്ധിച്ച് പി. മമ്മിക്കുട്ടി എംഎൽഎയുടെ സബ്മിഷനു നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തിൽ റവന്യു വകുപ്പുമായി ചേർന്ന് അനന്തര നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സബ് സ്റ്റേഷൻ നിർമാണത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് ഭൂമി കൈമാറുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. ഈ ഭാഗത്തു കൂടിയുള്ള കനാലുകളുടെ ജോലിയും പൂർത്തിയായിരുന്നു.
ജലവിഭവ വകുപ്പിന്റെ നിലവിലുള്ള കനാലുകളെയും പദ്ധതികളെയും ഇതു ബാധിക്കില്ല. ഭാവി വികസന പ്രവർത്തനങ്ങൾക്കും ഈ ഭൂമി ആവശ്യം വരില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടു നല്കാൻ ഉത്തരവിടുകയായിരുന്നു.