പാലക്കാട്: നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന പാലക്കാട് ഗവ. മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന് സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാതയ്ക്ക് സമീപമായതിനാൽ ഭീമമായ ഓട്ടോക്കൂലി രോഗികൾ നല്കേണ്ടിവരുന്നു. കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുകയോ ടൗണ് മുതൽ മെഡിക്കൽ കോളജുവരെ ഷട്ടിൽ സർവീസ് ആരംഭിക്കുകയോ വേണമെന്നതാണ് ആവശ്യം. മെഡിക്കൽ കോളജിൽ നിലവിൽ കിടത്തി ചികിത്സയില്ലെങ്കിലും ദിവസവും അഞ്ഞൂറോളം രോഗികൾ വിവിധ ഒപിയിൽ കാണിക്കാൻ എത്തുന്നുണ്ട്.
സർജറി, മെഡിസിൻ, ഇഎൻടി, ഒഫ്താൽമോളജി, ഡെന്റിസ്ട്രി, ഓർത്തോ, ഡർമറ്റോളജി ഒപികൾ ഇവിടെ പ്രവർത്തിക്കുന്നു. ജില്ലാ ആശുപത്രിയിൽ കെട്ടിടങ്ങളുടെ നവീകരണം നടക്കുന്നതിനാൽ കൂടുതൽപേരെ ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ ആളുകൾ പരിശോധനയ്ക്ക് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. മെഡിക്കൽ കോളജിലേക്ക് കൂടുതൽ ചികിത്സയ്ക്കും പരിശോധിക്കുമായി റഫർ ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇവിടെ നിന്ന് ഓട്ടോറിക്ഷയല്ലാതെ മെഡിക്കൽ കോളജിലേക്ക് എത്തിപ്പെടാൻ മറ്റു മാർഗങ്ങളില്ല. സാധാരണക്കാരായ രോഗികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർജറി, മെഡിസിൻ, ഇഎൻടി, ഒഫ്താൽമോളജി, ഡെന്റിസ്ട്രി, ഓർത്തോ, ഡർമറ്റോളജി ഒപികൾ ഇവിടെ പ്രവർത്തിക്കുന്നു. ജില്ലാ ആശുപത്രിയിൽ കെട്ടിടങ്ങളുടെ നവീകരണം നടക്കുന്നതിനാൽ കൂടുതൽപേരെ ഉൾകൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ ആളുകൾ പരിശോധനയ്ക്ക് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. മെഡിക്കൽ കോളജിലേക്ക് കൂടുതൽ ചികിത്സയ്ക്കും പരിശോധിക്കുമായി റഫർ ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇവിടെ നിന്ന് ഓട്ടോറിക്ഷയല്ലാതെ മെഡിക്കൽ കോളജിലേക്ക് എത്തിപ്പെടാൻ മറ്റു മാർഗങ്ങളില്ല. സാധാരണക്കാരായ രോഗികളുടെ യാത്രാക്ലേശം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.