നാദാപുരം: വാണിമേൽ ഭൂമിവാതുക്കലിൽ അയൽ വാസിയുടെ വളർത്ത് പട്ടിയുടെ കടിയേറ്റ് വിട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വാണിമേൽ സി.സി. മുക്കിലെ ചെട്ട്യാം വീട്ടിൽ കരുണാകരന്റെ ഭാര്യ ഗീത (52) യെയാണ് പട്ടി അക്രമിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെയാണ് സംഭവം.
കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ നാദാപുരം ഗവ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകരയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ അയൽ വീട്ടിലെത്തിയ ഗീതയെ റോട്ട് വീലർ വിഭാഗത്തിൽ പെട്ട നായ അക്രമിക്കുകയായിരുന്നു.
ഗീതയുടെ ബഹളം കേട്ടെത്തിയ വീട്ടുകാരും ഗീതയുടെ വീട്ടുകാരും ചേർന്നാണ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകി. കടിയേറ്റ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വീട്ടമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് നായയുടെ അക്രമത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ നാദാപുരം ഗവ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകരയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ അയൽ വീട്ടിലെത്തിയ ഗീതയെ റോട്ട് വീലർ വിഭാഗത്തിൽ പെട്ട നായ അക്രമിക്കുകയായിരുന്നു.
ഗീതയുടെ ബഹളം കേട്ടെത്തിയ വീട്ടുകാരും ഗീതയുടെ വീട്ടുകാരും ചേർന്നാണ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
സംഭവത്തിൽ ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകി. കടിയേറ്റ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വീട്ടമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് നായയുടെ അക്രമത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.