അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ മാന്നാനം പ്രദേശത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്ല്യം അതിരൂക്ഷം. ഒച്ച് നിർമാർജനത്തെപ്പറ്റി ആലോചിക്കുന്നതിന് ഇന്ന് മാന്നാനത്ത് പ്രത്യേക ഗ്രാമസഭ ചേരും. 15, 17, 18 വാർഡുകളിലാണ് ഒച്ചുകളെ കൂടുതലായി കാണുന്നത്. പകൽ സമയങ്ങളിൽ പുരയിടങ്ങളിലെ അടിക്കാടുകളിലും ഈർപ്പമുള്ളിടത്തും കഴിയുന്ന ഇവ സന്ധ്യയാകുന്നതോടെയാണ് പ്രത്യക്ഷപ്പെടുന്നത്.
സസ്യങ്ങളും ചെടികളും കൃഷികളും നശിപ്പിക്കുന്നതു കൂടാതെ കിണറുകളിലേക്കു കൂടി വ്യാപിച്ചതോടെ വെള്ളം ഉപയോഗിക്കാനും സാധിക്കാതായി. നൂറുകണക്കിന് ഒച്ചുകളാണ് നിമിഷനേരം കൊണ്ട് പുരയിടങ്ങളിലും വീടിന്റെ പരിസരങ്ങളിലും നിറയുന്നത്. വീട്ടുകാർ ഇവയെ പിടികൂടി നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവയെ സ്പർശിച്ചാൽ ശരീരത്തിൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. നേരിട്ട് സ്പർശിക്കാതെ കട്ടി കൂടിയ ഗ്ലൗസ് ഉപയോഗിച്ചേ ഇവയെ പിടികൂടാൻ കഴിയൂ.
നൂറുകണക്കിന് ഒച്ചുകളെ ഇതിനകം പിടികൂടി നശിപ്പിച്ചെങ്കിലും അനുദിനം ശല്യം രൂക്ഷമാകുകയാണ്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ശ്രമങ്ങളിലൂടെ ഇവയെ തുരത്താനാകില്ല. കൂട്ടായശ്രമം ആവശ്യമാണ്. ഇതിനിടെ ക്ഷീരകർഷകനായ മാന്നാനം ചക്രപുരയ്ക്കൽ ബിജി തോമസിന്റെ ആറ് ആടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ചത്തതും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യവും തമ്മിൽ ബന്ധമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിൻെറ നിഗമനം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധിക്കും
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം നാലിന് മാന്നാനം കെഇ സ്കൂളിൽ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പറഞ്ഞു. ഒച്ചിന്റെ വ്യാപനം തടയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒച്ച് നിർമാർജനം നടത്തുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രത്യേക ഗ്രാമസഭ ചേരുന്നത്.
സസ്യങ്ങളും ചെടികളും കൃഷികളും നശിപ്പിക്കുന്നതു കൂടാതെ കിണറുകളിലേക്കു കൂടി വ്യാപിച്ചതോടെ വെള്ളം ഉപയോഗിക്കാനും സാധിക്കാതായി. നൂറുകണക്കിന് ഒച്ചുകളാണ് നിമിഷനേരം കൊണ്ട് പുരയിടങ്ങളിലും വീടിന്റെ പരിസരങ്ങളിലും നിറയുന്നത്. വീട്ടുകാർ ഇവയെ പിടികൂടി നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവയെ സ്പർശിച്ചാൽ ശരീരത്തിൽ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകും. നേരിട്ട് സ്പർശിക്കാതെ കട്ടി കൂടിയ ഗ്ലൗസ് ഉപയോഗിച്ചേ ഇവയെ പിടികൂടാൻ കഴിയൂ.
നൂറുകണക്കിന് ഒച്ചുകളെ ഇതിനകം പിടികൂടി നശിപ്പിച്ചെങ്കിലും അനുദിനം ശല്യം രൂക്ഷമാകുകയാണ്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ശ്രമങ്ങളിലൂടെ ഇവയെ തുരത്താനാകില്ല. കൂട്ടായശ്രമം ആവശ്യമാണ്. ഇതിനിടെ ക്ഷീരകർഷകനായ മാന്നാനം ചക്രപുരയ്ക്കൽ ബിജി തോമസിന്റെ ആറ് ആടുകൾ ഒരാഴ്ചയ്ക്കുള്ളിൽ ചത്തതും ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യവും തമ്മിൽ ബന്ധമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിൻെറ നിഗമനം.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധിക്കും
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം നാലിന് മാന്നാനം കെഇ സ്കൂളിൽ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്തിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ പറഞ്ഞു. ഒച്ചിന്റെ വ്യാപനം തടയുന്നതിനും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒച്ച് നിർമാർജനം നടത്തുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രത്യേക ഗ്രാമസഭ ചേരുന്നത്.