ഏറ്റുമാനൂർ: കുരിശുമല സെന്റ് എഫ്രേംസ് ദേവാലയത്തിന്റെ കൂദാശ 11ന് നടക്കും. രത്നഗിരി സെന്റ് തോമസ് പള്ളിയുടെ കീഴിലുള്ള കുരിശുപള്ളിയാണ് സെന്റ് എഫ്രേംസ് പള്ളി.
11ന് വൈകുന്നേരം 3.45ന് വിശുദ്ധ എഫ്രേമിന്റെ തിരുസ്വരൂപവുമായി രത്നഗിരി പള്ളിയിൽനിന്ന് കുരിശുമല പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. നാലിന് പള്ളിയുടെ വെഞ്ചരിപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.
ആറിന് വികാരി ഫാ. ജോസ് അഞ്ചേരിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, പാലാ രൂപത വികാരി ജനറാൾ ഫാ. ജോസഫ് തടത്തിൽ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
കുരിശുമലയിൽ 1961ൽ സ്ഥാപിച്ച കുരിശടിയാണ് ഇപ്പോൾ ദേവാലയമായി മാറിയിരിക്കുന്നത്. അന്നു മുതൽ എല്ലാ വർഷവും ദുഃഖവെള്ളിയാഴ്ച കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തിവരുന്നു. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സാബു തോമസ് ഊന്നുകല്ലേൽ, കൈക്കാരൻ ടോമി കാശാംകാട്ടേൽ, കൺവീനർ ലിയോ മേനാച്ചേരി എന്നിവർ
പങ്കെടുത്തു.
11ന് വൈകുന്നേരം 3.45ന് വിശുദ്ധ എഫ്രേമിന്റെ തിരുസ്വരൂപവുമായി രത്നഗിരി പള്ളിയിൽനിന്ന് കുരിശുമല പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. നാലിന് പള്ളിയുടെ വെഞ്ചരിപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കും.
ആറിന് വികാരി ഫാ. ജോസ് അഞ്ചേരിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, പാലാ രൂപത വികാരി ജനറാൾ ഫാ. ജോസഫ് തടത്തിൽ, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
കുരിശുമലയിൽ 1961ൽ സ്ഥാപിച്ച കുരിശടിയാണ് ഇപ്പോൾ ദേവാലയമായി മാറിയിരിക്കുന്നത്. അന്നു മുതൽ എല്ലാ വർഷവും ദുഃഖവെള്ളിയാഴ്ച കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണവും കുരിശിന്റെ വഴിയും നടത്തിവരുന്നു. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സാബു തോമസ് ഊന്നുകല്ലേൽ, കൈക്കാരൻ ടോമി കാശാംകാട്ടേൽ, കൺവീനർ ലിയോ മേനാച്ചേരി എന്നിവർ
പങ്കെടുത്തു.