കോട്ടയം: വിമലഗിരി കത്തീഡ്രലിലെ തിരുനാളിനോടനുബന്ധിച്ചുള്ള പട്ടണ പ്രദക്ഷിണവും നടതുറക്കലും ഇന്ന്. വൈകുന്നേരം 5.30ന് വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനായി സമൂഹബലി, എപ്പിസ്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് നൊവേനയ്ക്കുശേഷം 7.30ന് പട്ടണപ്രദക്ഷിണം ആരംഭിക്കും. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ നയിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം എ.ആര്. ക്യാമ്പ്, അഭയഭവന്, റബര്‍ ബോര്‍ഡ് ജംഗ്ഷന്, മുള്ളന്‍കുഴി, എലിപ്പുലിക്കാട്ടുകടവ് വഴി തിരികെ പള്ളിയിലെത്തും. തുടർന്ന് ദിവ്യകാരുണ്യാശീര്‍വാദം. ഒമ്പതിന് അള്‍ത്താരയ്ക്കു മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിമലഗിരി മാതാവിന്റെ അത്ഭുത തിരുസ്വരൂപം വണങ്ങുന്നതിനുള്ള നട തുറക്കും. നാളെ രാത്രി 12 വരെ തിരുസ്വരൂപം വണങ്ങാന്‍ അവസരമുണ്ട്.
സമാപനദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഒമ്പതിനു ഗ്രിഗോറിയന്‍ ഗാനാലാപനക്രമത്തില് വിശുദ്ധ കുര്‍ബാന ഫാ. ലോറന്‍സ് ബുദ്ധ. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തുന്ന പദയാത്രകള്‍ ഉച്ചയ്ക്ക് 12ന് കോട്ടയം നല്ലയിടയന് ദേവാലയത്തില്‍ സംഗമിക്കും. തുടര്‍ന്ന് നേര്‍ച്ച സദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു മരിയൻ റാലിയായി തീര്‍ഥാടകര്‍ ഫാ. ജോസ്ലിന് പീടിയേക്കലിന്റെ നേതൃത്വത്തില്‍ വിമലഗിരി കത്തീഡ്രലിലേക്കു പുറപ്പെടും. 2.30ന് രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകുന്ന ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലി. തുടര്‍ന്ന് ദിവ്യകാരുണ്യാശീര്‍വാദം.
സമാപനദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ഒമ്പതിനു ഗ്രിഗോറിയന്‍ ഗാനാലാപനക്രമത്തില് വിശുദ്ധ കുര്‍ബാന ഫാ. ലോറന്‍സ് ബുദ്ധ. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തുന്ന പദയാത്രകള്‍ ഉച്ചയ്ക്ക് 12ന് കോട്ടയം നല്ലയിടയന് ദേവാലയത്തില്‍ സംഗമിക്കും. തുടര്‍ന്ന് നേര്‍ച്ച സദ്യയ്ക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു മരിയൻ റാലിയായി തീര്‍ഥാടകര്‍ ഫാ. ജോസ്ലിന് പീടിയേക്കലിന്റെ നേതൃത്വത്തില്‍ വിമലഗിരി കത്തീഡ്രലിലേക്കു പുറപ്പെടും. 2.30ന് രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകുന്ന ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ സമൂഹബലി. തുടര്‍ന്ന് ദിവ്യകാരുണ്യാശീര്‍വാദം.