പുനലൂർ : സസ്പെൻഡ് ചെയ്ത എസ്എഫ്സികെ തൊഴിലാളികളെ തിരിച്ചെടുക്കാൻ കൃഷിവകുപ്പ് മന്ത്രി മാനേജ്മെന്റിന് നിർദേശം നൽകി. തൊഴിലാളികളുടെ അർഹതപ്പെട്ട ബോണസും, ആനുകൂല്യങ്ങളും നിഷേധിച്ചതിനെതിരായി, തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും ബോണസും, ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് അനുവദിക്കുകയും ചെയ്തിരുന്നു.
ചർച്ചയുടെ ഭാഗമായി ഉയർന്നുവന്ന തീരുമാനങ്ങൾക്ക് വിപരീതമായി മാനേജ്മെന്റ് സമരം ചെയ്ത സിഐടിയു തൊഴിലാളികൾക്ക് എതിരായി പ്രതികാര നടപടി സ്വീകരിക്കുകയും, കൺവീനർ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഐടിയു സമരം നടത്തിവരികയായിരുന്നു. തുടർന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ കൃഷി വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മാനേജ്മെന്റ് തൊഴിലാളികളെ തിരിച്ച് എടുക്കാൻ തയാറായതിനാൽ സമരപരിപാടികൾ അവസാനിപ്പിക്കുന്നതായി യൂണിയൻ പ്രസിഡന്റ് എസ്. സജീഷ് ,സെക്രട്ടറി ഷാജി എന്നിവർ അറിയിച്ചു.
ചർച്ചയുടെ ഭാഗമായി ഉയർന്നുവന്ന തീരുമാനങ്ങൾക്ക് വിപരീതമായി മാനേജ്മെന്റ് സമരം ചെയ്ത സിഐടിയു തൊഴിലാളികൾക്ക് എതിരായി പ്രതികാര നടപടി സ്വീകരിക്കുകയും, കൺവീനർ ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിഐടിയു സമരം നടത്തിവരികയായിരുന്നു. തുടർന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ കൃഷി വകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ മന്ത്രി പ്രശ്നത്തിൽ ഇടപെടുകയും സസ്പെൻഡ് ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മാനേജ്മെന്റ് തൊഴിലാളികളെ തിരിച്ച് എടുക്കാൻ തയാറായതിനാൽ സമരപരിപാടികൾ അവസാനിപ്പിക്കുന്നതായി യൂണിയൻ പ്രസിഡന്റ് എസ്. സജീഷ് ,സെക്രട്ടറി ഷാജി എന്നിവർ അറിയിച്ചു.