അഞ്ചല്‍ : കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദന്പതി കൾക്കും മകൾക്കും ഗുരുതര പരിക്ക്. കുളത്തുപ്പുഴ-അഞ്ചല്‍ പാതയില്‍ ചന്ദനക്കാവിലാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ അപകടം ഉണ്ടായത്. ദമ്പതികളും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ റോഡിനു കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിച്ചു മറിഞ്ഞാണ് അപകടം സംഭവിച്ചത്.
കുളത്തുപ്പുഴ ചെറുകര സ്വദേശി സുധി, ഭാര്യ സുധി എന്നിവര്‍ക്കും ഇവരുടെ പത്തുവയസുകാരി മകള്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തുവയസുകാരി മകള്‍ എസ്എടി ആശുപത്രിയിലും ദമ്പതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കുളത്തുപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പാതകളില്‍ ഇറങ്ങുന്ന കാട്ടുപന്നികള്‍ വിതയ്ക്കുന്ന അപകടങ്ങള്‍ പെരുകുകയാണ്. കാട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്ന പന്നികള്‍ കൃഷി നാശത്തിനോപ്പം മനുഷ്യ ജീവനും ഭീഷണി ഉയര്‍ത്തുമ്പോള്‍ നടപടികള്‍ എല്ലാം പ്രഖ്യാപനത്തിലും കടലാസിലും ഒതുങ്ങി നില്‍ക്കുകയാണ്.
കുളത്തുപ്പുഴ ചെറുകര സ്വദേശി സുധി, ഭാര്യ സുധി എന്നിവര്‍ക്കും ഇവരുടെ പത്തുവയസുകാരി മകള്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തുവയസുകാരി മകള്‍ എസ്എടി ആശുപത്രിയിലും ദമ്പതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. കുളത്തുപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പാതകളില്‍ ഇറങ്ങുന്ന കാട്ടുപന്നികള്‍ വിതയ്ക്കുന്ന അപകടങ്ങള്‍ പെരുകുകയാണ്. കാട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്ന പന്നികള്‍ കൃഷി നാശത്തിനോപ്പം മനുഷ്യ ജീവനും ഭീഷണി ഉയര്‍ത്തുമ്പോള്‍ നടപടികള്‍ എല്ലാം പ്രഖ്യാപനത്തിലും കടലാസിലും ഒതുങ്ങി നില്‍ക്കുകയാണ്.