പത്തനംതിട്ട: നാടൻ പശുക്കളുടെ സംരക്ഷണത്തിനായി എഴുമറ്റൂരിൽ പ്രവർത്തിക്കുന്ന അമൃതധാര ഗോശാലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിക്ക് കീഴിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ഹസ്ബൻട്രി ആൻഡ് ഡയറിംഗ് ജനിതക ഗുണമുള്ള നാടൻ പശുക്കളുടെ വംശ വർധനയ്ക്കായി ബ്രീഡ് മൾട്ടിപ്ളിക്കേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ദേശീയ തലത്തിൽ ആദ്യമായി തെരഞ്ഞെടുത്തത് അമൃതധാര ഗോശാലയെയാണെന്ന് ഉടമ അജയകുമാർ വല്യുഴത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 13 പദ്ധതികളാണ് അംഗീകരിച്ചത്. നാടൻ പശുക്കളുടെ വംശ വർധനയ്ക്കായി ഡിഎഎച്ച്ഡി അംഗീകരിച്ച കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രവും അമൃതധാര ഗോശാലയാണ്. ദേശീയ തലത്തിൽ ലഭിച്ച 343 അപേക്ഷകളിൽ നിന്നാണ് 13 പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്.
അമൃതധാര ഗോശാലയുടെ ഉടമയായ അജയകുമാറിന് നേരത്തേ സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരവും ദേശീയ കാമധേനുപുരസ്കാരവും ലഭിച്ചിരുന്നു . ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാമുകൾ ( ബിഎംഎഫ് ) സ്ഥാപിക്കുന്നതിലൂടെ കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗുണമേന്മയുള്ള പശുക്കളുടെ വംശ വർധന ഉറപ്പാക്കാനും മിതമായ നിരക്കിൽ കർഷകർക്ക് നാടൻ പശുക്കളെ ലഭ്യമാക്കാനും കഴിയും.
അന്തിമ അനുമതി നൽകുന്നതിന്റെ ഭാഗമായി ഡിഎഎച്ച്ഡി ജോയിന്റ് കമ്മീഷണർ ഭൂഷൺ ത്യാഗി, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് സതേൺ റീജണൽ ഹെഡ് എസ് . രാജീവ് , എൻഡിഡി ബി ഡയറി സർവീസ് ഡിജിഎം ഡോ. സി. പി. ദേവാനന്ദ്, എൻഡി ഡിബി സീനിയർ മാനേജർ റോമി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അമൃതധാര ഗോശാല സന്ദർശിച്ചു.
ഗോശാലയുടെ നേതൃത്വത്തിൽ നാടൻപശുക്കളെ സംബന്ധിച്ചപഠനത്തിനും പരിപാലനത്തിനും പുല്ലാട് കേന്ദ്രമാക്കി നവീന ഗോശാലയുടെ നിർമാണം ഉടൻ ആരംഭിക്കും.
നാടൻ പശു അടിസ്ഥാനമാക്കിയുളള കൃഷി രീതികൾ മൂല്യ വർദ്ധിത ഉതപന്നങ്ങളുടെ നിർമാണം ഔഷധ നിർമാണം തുടങ്ങി വൈവിധ്യമായ പഠന പ്രവർത്തനങ്ങൾക്കുള്ള സൗകര്യം ഒരുക്കുമെന്ന് അജയകുമാർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ അർജുൻ അജയ് നായരും പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിക്ക് കീഴിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആനിമൽ ഹസ്ബൻട്രി ആൻഡ് ഡയറിംഗ് ജനിതക ഗുണമുള്ള നാടൻ പശുക്കളുടെ വംശ വർധനയ്ക്കായി ബ്രീഡ് മൾട്ടിപ്ളിക്കേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ദേശീയ തലത്തിൽ ആദ്യമായി തെരഞ്ഞെടുത്തത് അമൃതധാര ഗോശാലയെയാണെന്ന് ഉടമ അജയകുമാർ വല്യുഴത്തിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 13 പദ്ധതികളാണ് അംഗീകരിച്ചത്. നാടൻ പശുക്കളുടെ വംശ വർധനയ്ക്കായി ഡിഎഎച്ച്ഡി അംഗീകരിച്ച കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രവും അമൃതധാര ഗോശാലയാണ്. ദേശീയ തലത്തിൽ ലഭിച്ച 343 അപേക്ഷകളിൽ നിന്നാണ് 13 പദ്ധതികളാണ് അംഗീകരിച്ചിരിക്കുന്നത്.
അമൃതധാര ഗോശാലയുടെ ഉടമയായ അജയകുമാറിന് നേരത്തേ സംസ്ഥാന സർക്കാരിന്റെ ജൈവവൈവിധ്യ ബോർഡിന്റെ പുരസ്കാരവും ദേശീയ കാമധേനുപുരസ്കാരവും ലഭിച്ചിരുന്നു . ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാമുകൾ ( ബിഎംഎഫ് ) സ്ഥാപിക്കുന്നതിലൂടെ കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗുണമേന്മയുള്ള പശുക്കളുടെ വംശ വർധന ഉറപ്പാക്കാനും മിതമായ നിരക്കിൽ കർഷകർക്ക് നാടൻ പശുക്കളെ ലഭ്യമാക്കാനും കഴിയും.
അന്തിമ അനുമതി നൽകുന്നതിന്റെ ഭാഗമായി ഡിഎഎച്ച്ഡി ജോയിന്റ് കമ്മീഷണർ ഭൂഷൺ ത്യാഗി, നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് സതേൺ റീജണൽ ഹെഡ് എസ് . രാജീവ് , എൻഡിഡി ബി ഡയറി സർവീസ് ഡിജിഎം ഡോ. സി. പി. ദേവാനന്ദ്, എൻഡി ഡിബി സീനിയർ മാനേജർ റോമി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ അമൃതധാര ഗോശാല സന്ദർശിച്ചു.
ഗോശാലയുടെ നേതൃത്വത്തിൽ നാടൻപശുക്കളെ സംബന്ധിച്ചപഠനത്തിനും പരിപാലനത്തിനും പുല്ലാട് കേന്ദ്രമാക്കി നവീന ഗോശാലയുടെ നിർമാണം ഉടൻ ആരംഭിക്കും.
നാടൻ പശു അടിസ്ഥാനമാക്കിയുളള കൃഷി രീതികൾ മൂല്യ വർദ്ധിത ഉതപന്നങ്ങളുടെ നിർമാണം ഔഷധ നിർമാണം തുടങ്ങി വൈവിധ്യമായ പഠന പ്രവർത്തനങ്ങൾക്കുള്ള സൗകര്യം ഒരുക്കുമെന്ന് അജയകുമാർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ അർജുൻ അജയ് നായരും പങ്കെടുത്തു.