ഇളങ്ങുളം: ചലച്ചിത്ര നിർമാതാവും കാൽനൂറ്റാണ്ടിലേറെയായി സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്ത ജയ്സൺ ഇളങ്ങുളത്തിന് ജന്മനാടും സിനിമാലോകവും അന്ത്യാഞ്ജലി അർപ്പിച്ചു. നടനും സംവിധായകനും നിർമാതാവുമായ ലാൽ, നടി നമിത പ്രമോദ്, നിർമാതാക്കളായ രഞ്ജിത്, രാഗേഷ്, സാബു ചെറിയാൻ, ആന്റോ ജോസഫ്, ഗിരീഷ് വൈക്കം തുടങ്ങിയവർ ഇളങ്ങുളത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മാണി സി. കാപ്പൻ എംഎൽഎയ്ക്കുവേണ്ടി കുടുംബാംഗങ്ങൾ റീത്ത് സമർപ്പിച്ചു.
എറണാകുളത്തെ ഫ്ളാറ്റിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ജയ്സണിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇളങ്ങുളം പന്തലൂർ വീട്ടിലെത്തിച്ചത്. തുടർന്ന് ഇളങ്ങുളം സെന്റ് മേരീസ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വച്ചു. സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ കൊച്ചിയിൽ ആശുപത്രിയിലെത്തിയും അന്തിമോപചാരമർപ്പിച്ചു.
റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് പൊൻകുന്നം ഇളങ്ങുളം പന്തല്ലൂർ പി.എം. ജോസഫിന്റെ മകനാണ്. മാതാവ് മേരി ജോസഫ് (റിട്ട. അധ്യാപിക) കൊരട്ടി കുറുവാമൂഴി കൊണ്ടാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ റൂബിന (നഴ്സ്, അബുദാബി) ഇളങ്ങുളം കുടകശേരിൽ കോവുകുന്നേൽ കുടുംബാംഗമാണ്. മകൾ: പുണ്യ ജയ്സൺ (വിദ്യാർഥിനി).
എറണാകുളത്തെ ഫ്ളാറ്റിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ജയ്സണിന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇളങ്ങുളം പന്തലൂർ വീട്ടിലെത്തിച്ചത്. തുടർന്ന് ഇളങ്ങുളം സെന്റ് മേരീസ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വച്ചു. സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ കൊച്ചിയിൽ ആശുപത്രിയിലെത്തിയും അന്തിമോപചാരമർപ്പിച്ചു.
റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് പൊൻകുന്നം ഇളങ്ങുളം പന്തല്ലൂർ പി.എം. ജോസഫിന്റെ മകനാണ്. മാതാവ് മേരി ജോസഫ് (റിട്ട. അധ്യാപിക) കൊരട്ടി കുറുവാമൂഴി കൊണ്ടാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ റൂബിന (നഴ്സ്, അബുദാബി) ഇളങ്ങുളം കുടകശേരിൽ കോവുകുന്നേൽ കുടുംബാംഗമാണ്. മകൾ: പുണ്യ ജയ്സൺ (വിദ്യാർഥിനി).