മൂന്നിലവ്: രണ്ടു വർഷത്തോളമായി തകർന്നുകിടക്കുന്ന കടവുപുഴ പാലം നന്നാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കടവുപുഴ തോരണത്തുകുന്ന്-ചക്കിക്കാവ് റോഡ് പൊതുമരാമത്തു വകുപ്പ് ആസ്തിയിലാക്കാനുള്ള ശ്രമം തുടങ്ങിയതോടെയാണ് പാലം ഗതാഗതയോഗ്യമാക്കാനുള്ള സാധ്യത തെളിഞ്ഞത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പിനു ഫണ്ട് ഇല്ലായിരുന്നു. ഇക്കാര്യം ജനതാദൾ എൽജെഡി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി താലൂക്ക് വികസന സമതിയിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്.
മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പൊതുമരാമത്തു വകുപ്പിനു കൈമാറും. റോഡും പാലവും ഏറ്റെടുത്ത് ഉത്തരവിറക്കേണ്ടത് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയാണ്. ഉത്തരവ് ലഭിച്ചാൽ മാത്രമേ പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനും റോഡ്സ് വിഭാഗത്തിനും എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് അനുവദിക്കാൻ സാധിക്കൂ.
കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ തകർന്ന കടവുപുഴ പാലവും റോഡും പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പിനു ഫണ്ട് ഇല്ലായിരുന്നു. ഇക്കാര്യം ജനതാദൾ എൽജെഡി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് പീറ്റർ പന്തലാനി താലൂക്ക് വികസന സമതിയിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആരംഭിച്ചത്.
മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി പൊതുമരാമത്തു വകുപ്പിനു കൈമാറും. റോഡും പാലവും ഏറ്റെടുത്ത് ഉത്തരവിറക്കേണ്ടത് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയാണ്. ഉത്തരവ് ലഭിച്ചാൽ മാത്രമേ പൊതുമരാമത്തു വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിനും റോഡ്സ് വിഭാഗത്തിനും എസ്റ്റിമേറ്റ് തയാറാക്കി ഫണ്ട് അനുവദിക്കാൻ സാധിക്കൂ.