ഒറ്റപ്പാലം : വിറകടുപ്പുകൾ തിരികെ പിടിച്ചിട്ടും കൈ പൊള്ളി അടുക്കളകൾ. പാചക വാതകത്തിൻറെ വില വർധനവ് സഹിക്കാനാവാതെ വന്ന വീട്ടമ്മമാർ വിറകടുപ്പുകളിൽ പാചകം തുടങ്ങിയപ്പോൾ വിറകിനും തീവില. വിറകടുപ്പുകൾ ഉപേക്ഷിച്ച് പാചകവാതകത്തിനു പുറകെ പോയവർ വിറകടുപ്പുകളിലേക്ക് വീണ്ടും പിൻതിരിഞ്ഞുകൊണ്ടിരിക്കെ ഇവിടേയും രക്ഷയില്ലാത്ത സ്ഥിതിയാണ്.
ഓരോ ദിവസവും തോന്നിയ വിലയാണ് വിറകിന് കച്ചവടക്കാർ ഈടാക്കുന്നത് നല്ല വിറക് കിട്ടാനുമില്ല. ഉപേക്ഷിച്ചു കളഞ്ഞ അടുപ്പടുക്കളകൾ വീണ്ടും തിരിച്ച് പിടിക്കാൻ അടുപ്പുകൂട്ടിയവർക്ക് വിറകിന്റെ തീവിലയാണ് ഇപ്പോഴത്തെ തിരിച്ചടി. പാചകവാതകത്തിന് തീ വിലയായതിന് പരിഹാരമായാണ് വിറകിനെ ആശ്രയിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ ഇവിടെയും രക്ഷയില്ലന്നാണ് വീട്ടമ്മമ്മാരുടെ ഇപ്പോഴത്തെ പരാതി. പാചക വാതക വില കയറ്റത്തിന്റെ സാധ്യത മുതലെടുത്ത് ഓരോ ദിവസവും വിറകിൽ ലാഭം കൊയ്യുകയാണ് വിറകു കച്ചവടക്കാർ.
പത്ത് കിലോ ചെറിയ വിറകു കഷ്ണങ്ങൾക്ക് നേരത്തെ 60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 80 മുതൽ 120 രൂപവരെയാണ്. മരക്കഷണങ്ങൾ വെട്ടി ചെറുതാക്കുന്നതിനുള്ള കൂലികൂടിയതാണ് വിറകിനു വിലകൂടാനുള്ള കാരണമായി പറയുന്നത്. ആവശ്യത്തിനു മുറിച്ചെടുക്കാൻ മരം കിട്ടാത്തതും പ്രശ്നമാണ്. പാചകവാതക വിലവർധനയെ തുടർന്ന് അടുപ്പിനെ ആശ്രയിച്ചിരുന്ന ഹോട്ടൽ നടത്തിപ്പുകാർക്കും വീട്ടമ്മമാർക്കുമാണ് വിലവർധന കടുത്ത തിരിച്ചടിയായത്. പുളി വിറകിനാണ് ഏറ്റവുംകൂടുതൽ ആവശ്യക്കാർ. തീ പിടിക്കുന്നതിനും കൂടുതൽ ചൂട് കിട്ടാനും പുളിമരമാണ് കൂടുതൽ ഗുണകരം. സാധാരണ വീട്ടുകാർ കൂടുതൽ ആശ്രയിക്കുന്നത് തീപ്പെട്ടി കന്പനികളിൽ നിന്നുള്ള കട്ടകളും തോലുമാണ്. എന്നാൽ ഇതിനും വില കൂടി. കഴിഞ്ഞ കാലങ്ങളിൽ ഒരുവണ്ടി കട്ടയ്ക്ക് 500 രൂപ മുതൽ 700 വരെ ഉണ്ടായിരുന്നു. ഇന്ന് അതിന് 800 മുതൽ 1200 രൂപ വരെയാണ് ഈടാക്കുന്നത്.
കാറ്ററിംഗ് സ്ഥാപനങ്ങൾക്കും പാചകവാതകത്തിനൊപ്പം വിറക് വിലവർധന പ്രശ്നമായിട്ടുണ്ട്. ശ്മശാനങ്ങളും പായസനിർമാണ കന്പനികളുമാണ് കാര്യമായി വിറക് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴതിനു വലിയ മാറ്റം വന്നു. മാവ്, കഴണി, പലവക മരങ്ങളായി വില്‍ക്കുന്നവയ്ക്കും വിലകൂടി. മഴക്കാലമല്ലാതായിട്ടും നല്ല ഉണങ്ങിയ വിറകു ലഭിക്കാൻ ബുദ്ധിമുട്ടാണ്.
പല വീടുകളിൽ നിന്നും വിറകടുപ്പുകൾ ഒഴിവാക്കിയിരുന്നെങ്കിലും പാചകവാതക വിലവർധന വീണ്ടും അടുപ്പുകൾ കത്താൻ കാരണമായി. കോവിഡ് കാലത്ത് കല്യാണങ്ങളും ചൂളകളും അന്പലങ്ങളിലെ ആഘോഷങ്ങളുമെല്ലാം കുറഞ്ഞതോടെ വിറകുകച്ചവടക്കാർക്ക് വലിയ നഷ്ടമായിരുന്നു. അതിൻറെ എല്ലാം നഷ്ടം ഇപ്പോൾ ഇവർ കൊള്ളലാഭം വഴി ഈടാക്കുകയാണ്. കാര്യങ്ങളെല്ലാം പഴയ സ്ഥിതിയിലെത്തിയതോടെ വിറകിനു തോന്നിയ വിലയാണ് ഇവർ ഈടാക്കി വരുന്നത്. നേരത്തെ മാസത്തിൽ 25 ടണ്‍ വിറക് വിറ്റിരുന്ന സ്ഥാനത്ത് അഞ്ച് ടണ്‍ വിറക് മാത്രമാണ് കോവിഡ് കാലത്ത് വിറ്റുപോയിരുന്നത്. ഇതിനൊപ്പം വിറകുവെട്ടാൻ ആളുകൾ കൂലികൂട്ടുകയും ചെയ്തതോടെ വിറക് വിലയുയർന്നു.
യന്ത്രത്തിൽ വിറക് വെട്ടാൻ 550 മുതൽ 700 രൂപവരെയാണ് ചെലവ്. ആളുകൾക്കാണെങ്കിൽ 1,000 മുതൽ 1,200 രൂപവരെയാണ് കൂലി ചെലവ്. പാചക വാതക വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നല്ലൊരു വിഭാഗം ജനങ്ങളും പഴയ മാതൃകയിലുള്ള വിറകടുപ്പുകളിലേക്ക് തിരിഞ്ഞതാണ് വിറകിന്റെ ഗണ്യമായ വില വർധനവിനു കാരണം. ഇക്കാരണം കൊണ്ട് ഗ്രാമീണ മേഖലകളിൽ സ്ത്രീകൾ പറന്പുകളിലും എസ്റ്റേറ്റുകളിലും വീണുകിടക്കുന്ന മരങ്ങൾ വെട്ടി കീറി കത്തിക്കാൻ പാകത്തിനാക്കി തലച്ചുമടായി കൊണ്ടുവരുന്ന കാഴ്ച വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.
ഓരോ ദിവസവും തോന്നിയ വിലയാണ് വിറകിന് കച്ചവടക്കാർ ഈടാക്കുന്നത് നല്ല വിറക് കിട്ടാനുമില്ല. ഉപേക്ഷിച്ചു കളഞ്ഞ അടുപ്പടുക്കളകൾ വീണ്ടും തിരിച്ച് പിടിക്കാൻ അടുപ്പുകൂട്ടിയവർക്ക് വിറകിന്റെ തീവിലയാണ് ഇപ്പോഴത്തെ തിരിച്ചടി. പാചകവാതകത്തിന് തീ വിലയായതിന് പരിഹാരമായാണ് വിറകിനെ ആശ്രയിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ ഇവിടെയും രക്ഷയില്ലന്നാണ് വീട്ടമ്മമ്മാരുടെ ഇപ്പോഴത്തെ പരാതി. പാചക വാതക വില കയറ്റത്തിന്റെ സാധ്യത മുതലെടുത്ത് ഓരോ ദിവസവും വിറകിൽ ലാഭം കൊയ്യുകയാണ് വിറകു കച്ചവടക്കാർ.
പത്ത് കിലോ ചെറിയ വിറകു കഷ്ണങ്ങൾക്ക് നേരത്തെ 60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 80 മുതൽ 120 രൂപവരെയാണ്. മരക്കഷണങ്ങൾ വെട്ടി ചെറുതാക്കുന്നതിനുള്ള കൂലികൂടിയതാണ് വിറകിനു വിലകൂടാനുള്ള കാരണമായി പറയുന്നത്. ആവശ്യത്തിനു മുറിച്ചെടുക്കാൻ മരം കിട്ടാത്തതും പ്രശ്നമാണ്. പാചകവാതക വിലവർധനയെ തുടർന്ന് അടുപ്പിനെ ആശ്രയിച്ചിരുന്ന ഹോട്ടൽ നടത്തിപ്പുകാർക്കും വീട്ടമ്മമാർക്കുമാണ് വിലവർധന കടുത്ത തിരിച്ചടിയായത്. പുളി വിറകിനാണ് ഏറ്റവുംകൂടുതൽ ആവശ്യക്കാർ. തീ പിടിക്കുന്നതിനും കൂടുതൽ ചൂട് കിട്ടാനും പുളിമരമാണ് കൂടുതൽ ഗുണകരം. സാധാരണ വീട്ടുകാർ കൂടുതൽ ആശ്രയിക്കുന്നത് തീപ്പെട്ടി കന്പനികളിൽ നിന്നുള്ള കട്ടകളും തോലുമാണ്. എന്നാൽ ഇതിനും വില കൂടി. കഴിഞ്ഞ കാലങ്ങളിൽ ഒരുവണ്ടി കട്ടയ്ക്ക് 500 രൂപ മുതൽ 700 വരെ ഉണ്ടായിരുന്നു. ഇന്ന് അതിന് 800 മുതൽ 1200 രൂപ വരെയാണ് ഈടാക്കുന്നത്.
കാറ്ററിംഗ് സ്ഥാപനങ്ങൾക്കും പാചകവാതകത്തിനൊപ്പം വിറക് വിലവർധന പ്രശ്നമായിട്ടുണ്ട്. ശ്മശാനങ്ങളും പായസനിർമാണ കന്പനികളുമാണ് കാര്യമായി വിറക് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോഴതിനു വലിയ മാറ്റം വന്നു. മാവ്, കഴണി, പലവക മരങ്ങളായി വില്‍ക്കുന്നവയ്ക്കും വിലകൂടി. മഴക്കാലമല്ലാതായിട്ടും നല്ല ഉണങ്ങിയ വിറകു ലഭിക്കാൻ ബുദ്ധിമുട്ടാണ്.
പല വീടുകളിൽ നിന്നും വിറകടുപ്പുകൾ ഒഴിവാക്കിയിരുന്നെങ്കിലും പാചകവാതക വിലവർധന വീണ്ടും അടുപ്പുകൾ കത്താൻ കാരണമായി. കോവിഡ് കാലത്ത് കല്യാണങ്ങളും ചൂളകളും അന്പലങ്ങളിലെ ആഘോഷങ്ങളുമെല്ലാം കുറഞ്ഞതോടെ വിറകുകച്ചവടക്കാർക്ക് വലിയ നഷ്ടമായിരുന്നു. അതിൻറെ എല്ലാം നഷ്ടം ഇപ്പോൾ ഇവർ കൊള്ളലാഭം വഴി ഈടാക്കുകയാണ്. കാര്യങ്ങളെല്ലാം പഴയ സ്ഥിതിയിലെത്തിയതോടെ വിറകിനു തോന്നിയ വിലയാണ് ഇവർ ഈടാക്കി വരുന്നത്. നേരത്തെ മാസത്തിൽ 25 ടണ്‍ വിറക് വിറ്റിരുന്ന സ്ഥാനത്ത് അഞ്ച് ടണ്‍ വിറക് മാത്രമാണ് കോവിഡ് കാലത്ത് വിറ്റുപോയിരുന്നത്. ഇതിനൊപ്പം വിറകുവെട്ടാൻ ആളുകൾ കൂലികൂട്ടുകയും ചെയ്തതോടെ വിറക് വിലയുയർന്നു.
യന്ത്രത്തിൽ വിറക് വെട്ടാൻ 550 മുതൽ 700 രൂപവരെയാണ് ചെലവ്. ആളുകൾക്കാണെങ്കിൽ 1,000 മുതൽ 1,200 രൂപവരെയാണ് കൂലി ചെലവ്. പാചക വാതക വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നല്ലൊരു വിഭാഗം ജനങ്ങളും പഴയ മാതൃകയിലുള്ള വിറകടുപ്പുകളിലേക്ക് തിരിഞ്ഞതാണ് വിറകിന്റെ ഗണ്യമായ വില വർധനവിനു കാരണം. ഇക്കാരണം കൊണ്ട് ഗ്രാമീണ മേഖലകളിൽ സ്ത്രീകൾ പറന്പുകളിലും എസ്റ്റേറ്റുകളിലും വീണുകിടക്കുന്ന മരങ്ങൾ വെട്ടി കീറി കത്തിക്കാൻ പാകത്തിനാക്കി തലച്ചുമടായി കൊണ്ടുവരുന്ന കാഴ്ച വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.