മുക്കം: ഏറെ നിയമ വ്യവഹാരങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ച മുക്കം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടന്നത് സംബന്ധിച്ച അന്വേഷണത്തിനിടയിലും അനധികൃത നിയമനങ്ങൾ തകൃതി.
സഹകരണ ബാങ്കിൽ നിലവിലെ ഭരണസമിതി നടത്തിയ നിയമനങ്ങളിൽ ഹൈക്കോടതി വിധിപ്രകാരമുള്ള അന്വേഷണം കഴിയുന്നത് വരെ എല്ലാ നിയമനങ്ങളും നിർത്തിവയ്ക്കാൻ കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ഉത്തരവ് നൽകി. ചട്ടവിരുദ്ധമായി നടത്തിയ നിയമനങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ കാലാവധി തീരാൻ മാസങ്ങൾ ബാക്കി നിൽക്കെ വീണ്ടും ആറോളം തസ്തികകളിലേക്ക് നിയമനം നടത്തുന്നത് അഴിമതി നടത്താൻ വേണ്ടി മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് രജിസ്ട്രാറുടെ നടപടി.
ഹൈക്കോടതി ഉത്തരവുകളും വകുപ്പുതല നിർദേശങ്ങളും ലംഘിച്ചുകൊണ്ട് ചട്ടവിരുദ്ധമായി നടത്തിയ പത്തോളം തസ്തികകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് വൈസ് പ്രസിഡന്റ് വിശ്വനാഥൻ എടക്കണ്ടിയിൽ, ഡയറക്ടർമാരായ ഷംസുദ്ദീൻ, സമീറ, ഷീന, റുബീന, എ ക്ലാസ് അംഗങ്ങളായ എം. ബാബുരാജൻ, സി.ടി ലോഹിതാക്ഷൻ, പി. അഹമ്മദ് കുട്ടി, കെ. ഭാസ്കരൻ, ഉദ്യോഗാർഥികളായ എ. ശ്രീജിത്ത്, എൻ. മാനസ്, ഇ. നിമിഷ എന്നിവർ ഫയൽ ചെയ്ത കേസുകളാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ തീർപ്പ് കൽപ്പിച്ചിട്ടുള്ളത്.
സഹകരണ ബാങ്കിൽ നിലവിലെ ഭരണസമിതി നടത്തിയ നിയമനങ്ങളിൽ ഹൈക്കോടതി വിധിപ്രകാരമുള്ള അന്വേഷണം കഴിയുന്നത് വരെ എല്ലാ നിയമനങ്ങളും നിർത്തിവയ്ക്കാൻ കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ഉത്തരവ് നൽകി. ചട്ടവിരുദ്ധമായി നടത്തിയ നിയമനങ്ങളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ കാലാവധി തീരാൻ മാസങ്ങൾ ബാക്കി നിൽക്കെ വീണ്ടും ആറോളം തസ്തികകളിലേക്ക് നിയമനം നടത്തുന്നത് അഴിമതി നടത്താൻ വേണ്ടി മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ നൽകിയ പരാതിയിലാണ് രജിസ്ട്രാറുടെ നടപടി.
ഹൈക്കോടതി ഉത്തരവുകളും വകുപ്പുതല നിർദേശങ്ങളും ലംഘിച്ചുകൊണ്ട് ചട്ടവിരുദ്ധമായി നടത്തിയ പത്തോളം തസ്തികകൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് വൈസ് പ്രസിഡന്റ് വിശ്വനാഥൻ എടക്കണ്ടിയിൽ, ഡയറക്ടർമാരായ ഷംസുദ്ദീൻ, സമീറ, ഷീന, റുബീന, എ ക്ലാസ് അംഗങ്ങളായ എം. ബാബുരാജൻ, സി.ടി ലോഹിതാക്ഷൻ, പി. അഹമ്മദ് കുട്ടി, കെ. ഭാസ്കരൻ, ഉദ്യോഗാർഥികളായ എ. ശ്രീജിത്ത്, എൻ. മാനസ്, ഇ. നിമിഷ എന്നിവർ ഫയൽ ചെയ്ത കേസുകളാണ് ഹൈക്കോടതി അന്വേഷണം നടത്തി നടപടിയെടുക്കാൻ തീർപ്പ് കൽപ്പിച്ചിട്ടുള്ളത്.