വിലങ്ങാട്: പാലൂർ മേഖലയിൽ സർവ്വ നാശം വിതച്ച കാട്ടാനകളെ തുരത്താൻ വനം വകുപ്പിന്റെ ശ്രമം. കുറ്റ്യാടി റെയ്ഞ്ചറുടെ നിർദേശപ്രകാരമാണ് വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ ആന കൂട്ടത്തെ വനമേഖലയിലേക്ക് ഓടിച്ച് വിടാൻ എത്തിയത്. പാലൂരിൽ ജനവാസ കേന്ദ്രങ്ങളിൽ തമ്പടിച്ച് ആനകൾ വൻ കൃഷി നാശമാണ് മേഖലയിൽ വരുത്തിയത്.
കണ്ണൂർ കണ്ണവം വനത്തിൽ നിന്നാണ് ഒറ്റയാൻ ഉൾപ്പെടെയുള്ള ആനകൾ കൃഷി ഇടങ്ങളിൽ ഇറങ്ങിയത്. ഈ മേഖലയിൽ വനാതിർത്തിയിൽ ഫെൻസിംഗ് ലൈനുകൾ സ്ഥാപിച്ചിരുന്നില്ലഇതോടെയാണ് ആനകൾ വനമേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.
പാലൂർ മേഖലയിലെ ആനശല്യമുണ്ടായ മേഖലകളിലെ വീടുകളിൽ പടക്കങ്ങൾ വിതരണം ചെയ്ത അധികൃതർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. കണ്ണവം വനത്തിൽ നിന്ന് ഒരു കൂട്ടം ആനകൾ കോഴിക്കോട് ജില്ലയിലെ വന മേഖലകളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഇറങ്ങിയതായും ഇവയെ തുരത്താൻ നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
കണ്ണൂർ കണ്ണവം വനത്തിൽ നിന്നാണ് ഒറ്റയാൻ ഉൾപ്പെടെയുള്ള ആനകൾ കൃഷി ഇടങ്ങളിൽ ഇറങ്ങിയത്. ഈ മേഖലയിൽ വനാതിർത്തിയിൽ ഫെൻസിംഗ് ലൈനുകൾ സ്ഥാപിച്ചിരുന്നില്ലഇതോടെയാണ് ആനകൾ വനമേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.
പാലൂർ മേഖലയിലെ ആനശല്യമുണ്ടായ മേഖലകളിലെ വീടുകളിൽ പടക്കങ്ങൾ വിതരണം ചെയ്ത അധികൃതർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. കണ്ണവം വനത്തിൽ നിന്ന് ഒരു കൂട്ടം ആനകൾ കോഴിക്കോട് ജില്ലയിലെ വന മേഖലകളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ഇറങ്ങിയതായും ഇവയെ തുരത്താൻ നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.