കൽപ്പറ്റ: മേപ്പാടി റിപ്പണ് പുത്തുക്കാടൻ അബ്ദുല്ലയുടെ മകൾ ഫർസാനയുടെ(21) മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് പിടിയിൽ.
രണ്ടു വർഷത്തിലധികമായി ഒളിവിലായിരുന്ന മേപ്പാടി ചൂരൽമല പൂക്കാട്ടിൽ അബ്ദുൽസമദിനെയാണ്(27) തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തത്. ഗൂഡല്ലൂർ ഡിവൈഎസ്പി പി.കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെ വീട്ടിൽനിന്നാണ് അബ്ദുൽസമദിനെ കസ്റ്റഡിയിലെടുത്തത്. ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനു പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിനു കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
നീലഗിരിയിലെ ഗൂഡല്ലൂർ രണ്ടാംമൈലിൽ പാട്ടത്തിനെടുത്ത വീട്ടിൽ കഴിയുന്നതിനിടെ 2020 ജൂണ് 18നായിരുന്നു ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ ഫർസാനയുടെ മരണം. ഗൂഡല്ലൂരിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു അബ്ദുൾസമദ്.
ഫർസാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് അബ്ദുള്ള നൽകിയ പരാതിയിലാണ് ഗൂഡല്ലൂർ പോലീസ് അബ്ദുൽസമദിനെ പ്രതിചേർത്ത് കേസെടുത്തത്. ഇതിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കേസിൽ സമഗ്രാന്വേഷണം ഉറപ്പുവരുത്തുന്നതിനു തമിഴ്നാട് സർക്കാരിൽ ഇടപെടുന്നതിനു കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രാഹുൽഗാന്ധി എംപി എന്നിവർക്കു അബ്ദുള്ള അപേക്ഷ നൽകിയിരുന്നു. ഫർസാന കിടപ്പുമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് അബ്ദുൾസമദ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവദിവസം രാത്രി എട്ടോടെ നിസാരകാര്യത്തിനു പിണങ്ങിയ ഫർസാന കുഞ്ഞിനൊപ്പം കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ഒരു മണിക്കൂറിനുശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ട് വാതിൽ ബലമായി തുറന്നപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെന്നും കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് അബ്ദുൾസമദ് ഗൂഡല്ലൂർ പോലീസിനു മൊഴി നൽകിയത്. ഫർസാനയെ കെട്ടിത്തൂങ്ങിയ നിലയിൽ മറ്റാരും കണ്ടിട്ടില്ല. സമീപവാസികളിൽ ഒരാൾ എത്തിയപ്പോൾ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു ഫർസാന. മകൾ മരിച്ച വിവരം അന്ന് അർധരാത്രിയോടെ സുഹൃത്തുക്കളിൽ ഒരാളാണ് അബ്ദുള്ളയെ വിളിച്ചറിയിച്ചത്. പുലർച്ചെ മൂന്നോടെ അബ്ദു ള്ള ഗൂഡല്ലൂരിൽ എത്തിയപ്പോൾ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിരുന്നു. റവന്യൂ അധികാരിയുടെ സാന്നിധ്യത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ ഫർസാനയുടെ മാറിലും അടിവയറ്റിലും പരിക്കുകൾ കണ്ടെത്തിയിരുന്നു. കഴുത്തെല്ലു പൊട്ടിയതാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 35 പവന്റെ ആഭരണങ്ങൾ ഫർസാനയ്ക്കു വിവാഹസമ്മാനമായി നൽകിയിരുന്നു. ഇത്രയും ആഭരണങ്ങളുടെ വിലയ്ക്കു തുല്യമായ തുക മാധ്യസ്ഥർ മുഖേന അബ്ദുള്ളയ്ക്കു തിരികെ ലഭിച്ചിരുന്നു. 2017 ഓഗസ്റ്റ് 15 നായിരുന്നു അബ്ദുൽസമദും ഫർസാനയും വിവാഹിതരായത്.
രണ്ടു വർഷത്തിലധികമായി ഒളിവിലായിരുന്ന മേപ്പാടി ചൂരൽമല പൂക്കാട്ടിൽ അബ്ദുൽസമദിനെയാണ്(27) തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തത്. ഗൂഡല്ലൂർ ഡിവൈഎസ്പി പി.കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചൂരൽമലയിലെ വീട്ടിൽനിന്നാണ് അബ്ദുൽസമദിനെ കസ്റ്റഡിയിലെടുത്തത്. ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനു പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിനു കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
നീലഗിരിയിലെ ഗൂഡല്ലൂർ രണ്ടാംമൈലിൽ പാട്ടത്തിനെടുത്ത വീട്ടിൽ കഴിയുന്നതിനിടെ 2020 ജൂണ് 18നായിരുന്നു ഒന്നര വയസുള്ള കുട്ടിയുടെ അമ്മയുമായ ഫർസാനയുടെ മരണം. ഗൂഡല്ലൂരിൽ മൊബൈൽ ഷോപ്പ് നടത്തിവരികയായിരുന്നു അബ്ദുൾസമദ്.
ഫർസാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് അബ്ദുള്ള നൽകിയ പരാതിയിലാണ് ഗൂഡല്ലൂർ പോലീസ് അബ്ദുൽസമദിനെ പ്രതിചേർത്ത് കേസെടുത്തത്. ഇതിനു പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കേസിൽ സമഗ്രാന്വേഷണം ഉറപ്പുവരുത്തുന്നതിനു തമിഴ്നാട് സർക്കാരിൽ ഇടപെടുന്നതിനു കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രാഹുൽഗാന്ധി എംപി എന്നിവർക്കു അബ്ദുള്ള അപേക്ഷ നൽകിയിരുന്നു. ഫർസാന കിടപ്പുമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് അബ്ദുൾസമദ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവദിവസം രാത്രി എട്ടോടെ നിസാരകാര്യത്തിനു പിണങ്ങിയ ഫർസാന കുഞ്ഞിനൊപ്പം കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചുവെന്നും ഒരു മണിക്കൂറിനുശേഷം കുഞ്ഞിന്റെ കരച്ചിൽ കേട്ട് വാതിൽ ബലമായി തുറന്നപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെന്നും കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് അബ്ദുൾസമദ് ഗൂഡല്ലൂർ പോലീസിനു മൊഴി നൽകിയത്. ഫർസാനയെ കെട്ടിത്തൂങ്ങിയ നിലയിൽ മറ്റാരും കണ്ടിട്ടില്ല. സമീപവാസികളിൽ ഒരാൾ എത്തിയപ്പോൾ കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു ഫർസാന. മകൾ മരിച്ച വിവരം അന്ന് അർധരാത്രിയോടെ സുഹൃത്തുക്കളിൽ ഒരാളാണ് അബ്ദുള്ളയെ വിളിച്ചറിയിച്ചത്. പുലർച്ചെ മൂന്നോടെ അബ്ദു ള്ള ഗൂഡല്ലൂരിൽ എത്തിയപ്പോൾ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിരുന്നു. റവന്യൂ അധികാരിയുടെ സാന്നിധ്യത്തിൽ നടത്തിയ ഇൻക്വസ്റ്റിൽ ഫർസാനയുടെ മാറിലും അടിവയറ്റിലും പരിക്കുകൾ കണ്ടെത്തിയിരുന്നു. കഴുത്തെല്ലു പൊട്ടിയതാണ് മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 35 പവന്റെ ആഭരണങ്ങൾ ഫർസാനയ്ക്കു വിവാഹസമ്മാനമായി നൽകിയിരുന്നു. ഇത്രയും ആഭരണങ്ങളുടെ വിലയ്ക്കു തുല്യമായ തുക മാധ്യസ്ഥർ മുഖേന അബ്ദുള്ളയ്ക്കു തിരികെ ലഭിച്ചിരുന്നു. 2017 ഓഗസ്റ്റ് 15 നായിരുന്നു അബ്ദുൽസമദും ഫർസാനയും വിവാഹിതരായത്.