കോട്ടയം: എൽഡിഎഫിന്റ പ്രവർത്തനത്തിനു മങ്ങലേൽപ്പിക്കാനുള്ള യുഡിഎഫിന്റെ കരുനീക്കത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ പഞ്ചായത്ത് ഒരു രേഖയുമില്ലാതെ 13 കോടി രൂപ ചെലവഴിച്ചതെന്ന ആരോപണമെന്നും
യുഡിഎഫ് രാഷ്ട്രകീയമുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
യുഡിഎഫ് ഭരിച്ചിരുന്ന സമയത്തെ പദ്ധതികളാണ് ഓഡിറ്റ് പരാമർശത്തിൽ വന്നിരിക്കുന്ന പദ്ധതികളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ്പ്രസിഡന്റ് ടി.എസ്. ശരത് എന്നിവർ പറഞ്ഞു. എൽഡിഎഫ് അധികാരമേറ്റത് 2020 ഡിസംബർ 30നാണ്. ഈ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലത്തെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഓഡിറ്റ് എക്സിക്യൂട്ടീവ് നടത്തി ഭരണസമിതിയെ ബോധ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്ത്, പി.എം. മാത്യു, കെ.വി. ബിന്ദു എന്നിവരും പങ്കെടുത്തു.
യുഡിഎഫ് രാഷ്ട്രകീയമുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
യുഡിഎഫ് ഭരിച്ചിരുന്ന സമയത്തെ പദ്ധതികളാണ് ഓഡിറ്റ് പരാമർശത്തിൽ വന്നിരിക്കുന്ന പദ്ധതികളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, വൈസ്പ്രസിഡന്റ് ടി.എസ്. ശരത് എന്നിവർ പറഞ്ഞു. എൽഡിഎഫ് അധികാരമേറ്റത് 2020 ഡിസംബർ 30നാണ്. ഈ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട കാലത്തെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഓഡിറ്റ് എക്സിക്യൂട്ടീവ് നടത്തി ഭരണസമിതിയെ ബോധ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പത്രസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു സുജിത്ത്, പി.എം. മാത്യു, കെ.വി. ബിന്ദു എന്നിവരും പങ്കെടുത്തു.