കോട്ടയം: യൂത്ത് കോണ്‍ഗ്രസിന് ആവേശം പകര്‍ന്നു ശശി തരൂര്‍ മടങ്ങിയെങ്കിലും വിവാദം അവസാനിക്കുന്നില്ല.
കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വിട്ടുനിന്നതാണു വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ചര്‍ച്ചയാകുന്നത്.
പാര്‍ട്ടി ചട്ടക്കൂടില്‍നിന്നുള്ള പരിപാടിയല്ലെന്നും ഡിസിസിയെ അറിയിക്കാതെയാണു സമ്മേളനമെന്നും നാട്ടകം സുരേഷ് പ്രതികരിച്ചതിനുശേഷമാണു പരിപാടിയില്‍നിന്നും വിട്ടുനിന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെയുള്ള പരിപാടിയായതിനാലും ഈരാറ്റുപേട്ടയിലെ സമ്മേളനത്തെക്കുറിച്ച് ഇതിനോടകം തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതീകരിച്ചിരുന്നു.
ഇതിനിടയിൽ കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം കത്തുകയാണ്. തരൂരിനെതിരേ രൂക്ഷ പരാമർശങ്ങളുമായി വന്ന ഫേസ്ബുക്ക് പോസ്റ്റാണു വിവാദത്തിലായത്.
ഈ പോസ്റ്റിനെതിരേ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തി. വിവാദമായതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി. എന്നാൽ ഈ പേജ് ഡിസിസിയുടെ ഒൗദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിനെതിരേ നാട്ടകം സുരേഷ് ജില്ലാപോലീസ് ചീഫിന് ഇന്നലെ രേഖാമൂലം പരാതി നൽകി.എന്നാൽ പേജിൽ നൽകിയിരിക്കുന്ന ഫോണ്‍ നന്പരടക്കം നാട്ടകത്തിന്റേതാണെന്ന് തരൂർ അനുകൂലികൾ പറയുന്നു.
കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും വിട്ടുനിന്നതാണു വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ചര്‍ച്ചയാകുന്നത്.
പാര്‍ട്ടി ചട്ടക്കൂടില്‍നിന്നുള്ള പരിപാടിയല്ലെന്നും ഡിസിസിയെ അറിയിക്കാതെയാണു സമ്മേളനമെന്നും നാട്ടകം സുരേഷ് പ്രതികരിച്ചതിനുശേഷമാണു പരിപാടിയില്‍നിന്നും വിട്ടുനിന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെയുള്ള പരിപാടിയായതിനാലും ഈരാറ്റുപേട്ടയിലെ സമ്മേളനത്തെക്കുറിച്ച് ഇതിനോടകം തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതീകരിച്ചിരുന്നു.
ഇതിനിടയിൽ കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം കത്തുകയാണ്. തരൂരിനെതിരേ രൂക്ഷ പരാമർശങ്ങളുമായി വന്ന ഫേസ്ബുക്ക് പോസ്റ്റാണു വിവാദത്തിലായത്.
ഈ പോസ്റ്റിനെതിരേ പരാതി നൽകാൻ തരൂർ അനുകൂലികൾ രംഗത്തെത്തി. വിവാദമായതോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി. എന്നാൽ ഈ പേജ് ഡിസിസിയുടെ ഒൗദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിനെതിരേ നാട്ടകം സുരേഷ് ജില്ലാപോലീസ് ചീഫിന് ഇന്നലെ രേഖാമൂലം പരാതി നൽകി.എന്നാൽ പേജിൽ നൽകിയിരിക്കുന്ന ഫോണ്‍ നന്പരടക്കം നാട്ടകത്തിന്റേതാണെന്ന് തരൂർ അനുകൂലികൾ പറയുന്നു.