പാലോട് : ബിവറേജ് ഔട്ട്ലെറ്റിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ അഖിൽ എസ്. സുനിൽ (24) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം വാങ്ങാനെത്തിയ ഇരുവരും ജീവനക്കാരോട് തർക്കിക്കുകയും ഭീഷണിപ്പെടുത്തി ആക്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇവർ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ ശിക്ഷാനടപടികൾ നേരിട്ടുള്ളവരുമാണ്.
പാലോട് ഇൻസ്പെക്ടർ പി. ഷാജിമോന്റെ നേതൃത്വത്തിൽ എ. നിസാറുദീൻ, റഹീം, അൽ അമാൻ, രജിത്ത് രാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പാലോട് ഇൻസ്പെക്ടർ പി. ഷാജിമോന്റെ നേതൃത്വത്തിൽ എ. നിസാറുദീൻ, റഹീം, അൽ അമാൻ, രജിത്ത് രാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.