തിരുവനന്തപുരം : വിഴിഞ്ഞം സമരം സംഘർഷാവസ്ഥയിൽ എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നു രമേശ് ചെന്നിത്തല എംഎൽഎ. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കൊപ്പം കോണ്ഗ്രസ് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ വെള്ളയന്പലം ബിഷപ്സ് ഹൗസിലെത്തി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.വികാരി ജനറാൾ മോണ്. യൂജിൻ എച്ച്. പെരേര ഒപ്പമുണ്ടായിരുന്നു.ഉമ്മൻ ചാണ്ടിസർക്കാർ കൊണ്ടുവന്ന പദ്ധതിയാണിത്. അന്ന് എതിർപ്പ് ഉയരാത്തത് കുറ്റമറ്റ പാക്കേജ് പ്രഖ്യാപിച്ചതിനാലാണ്. അത് പിന്നീടു വന്ന പിണറായി സർക്കാർ പാലിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം. മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
മുഖ്യമന്ത്രി മുൻകൈയെടുത്ത് തീർക്കാമായിരുന്ന സമരത്തെ മന്ത്രിമാർ ആക്ഷേപിച്ചു എന്നു മാത്രമല്ല സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെ വരെ കേസെടുത്ത് എരിതീയിൽ എണ്ണ ഒഴിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല.
ഇനിയെങ്കിലും സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.എം. വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി , മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദ് ,കെപിസിസി സെക്രട്ടറി ജോണ് വിനേഷ്യസ് എന്നിവർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി മുൻകൈയെടുത്ത് തീർക്കാമായിരുന്ന സമരത്തെ മന്ത്രിമാർ ആക്ഷേപിച്ചു എന്നു മാത്രമല്ല സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെ വരെ കേസെടുത്ത് എരിതീയിൽ എണ്ണ ഒഴിക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല.
ഇനിയെങ്കിലും സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.എം. വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി , മുൻ എംഎൽഎ ശരത്ചന്ദ്രപ്രസാദ് ,കെപിസിസി സെക്രട്ടറി ജോണ് വിനേഷ്യസ് എന്നിവർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.