+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആർടിസി വരുമാനം പത്തുകോടി

ശബരിമല: കെഎസ്ആര്‍ടിസി പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശബര
നിലക്കല്‍-പമ്പ റൂട്ടില്‍  കെഎസ്ആർടിസി വരുമാനം  പത്തുകോടി
ശബരിമല: കെഎസ്ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം 189 ആയി വര്‍ധിപ്പിച്ചു. നേരത്തെ 171 ബസുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ശബരിമലയിലേക്കുള്ള ഭക്തജന പ്രവാഹം വര്‍ധിച്ചതോടെയാണ് വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ ബസുകള്‍ എത്തിച്ചത്.
രണ്ട് ദിവസത്തിനകം 15 എസി ലോ ഫ്ളോര്‍ ബസുകള്‍ കൂടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ എസി ബസുകളുടെ എണ്ണം 60 ആകും.
മണ്ഡലകാലം തുടങ്ങിയശേഷം നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ നിന്ന് മാത്രം കെഎസ്ആര്‍ടിസി 10 കോടി രൂപയ്ക്കടുത്ത് വരുമാനം നേടി. ഇന്നലെ വരെയുള്ള കണക്കാണിത്.
നിലയ്ക്കല്‍-പമ്പ എസി ബസുകള്‍ക്ക് 80 രൂപയും, മറ്റ് എല്ലാ സര്‍വീസുകള്‍ക്കും 50 രൂപയുമാണ് നിരക്ക്.

വനംവകുപ്പ് ശബരിമലയില്‍നിന്ന്
നാടുകടത്തിയത് 75 പന്നികളെ

ശബരിമല: മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സന്നിധാനത്ത്നിന്നു 75 പന്നികളെ പിടികൂടി മാറ്റിയതായി വനംവകുപ്പ്.
മുന്‍ വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് അപകടകരമാകുന്ന രീതിയില്‍ കണ്ടുവന്ന പന്നികളെ സന്നിധാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കഴിഞ്ഞത് വനംവകുപ്പിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ്. വലിയ കൂടുകളില്‍ പിടികൂടിയ പന്നികളെ ഗവി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തുറന്നുവിട്ടത്. മണ്ഡലകാലം ആരംഭിച്ചതിനു ശേഷം ഇന്നലെ വരെ 61 പാമ്പുകളെയാണ് സന്നിധാനത്ത് നിന്ന് മാത്രം പിടികൂടിയത്. പിടികൂടിയവയെ സുരക്ഷിതമായി ഉള്‍ക്കാടുകളില്‍ തുറന്നു വിടും.