പാലാ: പാലാ ബൈപാസില്‍ സിവില്‍ സ്റ്റേഷന് ഭാഗം സഞ്ചാരയോഗ്യമാക്കി. മഴയുടെ സാഹചര്യമനുസരിച്ച് 15 ന് മുമ്പ് ബിഎം ആൻഡ് ബിസി ടാറിംഗ് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പൂര്‍ത്തിയാകാതെ കിടന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 1.32 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ 1.10 കോടി രൂപയാണ് ചെലവഴിച്ചത്. മരിയന്‍ സെന്റര്‍ ഭാഗം, ആര്‍വി ജംഗ്ഷന് എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റിവര്‍വ്യൂ റോഡ്, മുനിസിപ്പല്‍ കോംപ്ലക്സ് ഭാഗങ്ങളിലെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി സഞ്ചാരയോഗ്യമാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
പൂര്‍ത്തിയാകാതെ കിടന്ന ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് 1.32 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ 1.10 കോടി രൂപയാണ് ചെലവഴിച്ചത്. മരിയന്‍ സെന്റര്‍ ഭാഗം, ആര്‍വി ജംഗ്ഷന് എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ റിവര്‍വ്യൂ റോഡ്, മുനിസിപ്പല്‍ കോംപ്ലക്സ് ഭാഗങ്ങളിലെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്.
ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി സഞ്ചാരയോഗ്യമാക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.