ചാത്തന്നൂർ: ജില്ലയുടെ തെക്കൻ മേഖലയേയും കിഴക്കൻ മേഖലയേയും ബന്ധിപ്പിക്കുന്ന കുമ്മല്ലൂർ പാലം ബലക്ഷയത്തിലായിട്ട് വർഷങ്ങളായി. വാഹനങ്ങൾ ഈ ഇടുങ്ങിയ പാലത്തിൽ പ്രവേശിക്കുമ്പോൾ പാലം കുലുങ്ങുകയാണ്. പാലത്തിന്റെ ചില്ലറുകൾ സ്ഥാപിച്ചിരിക്കുന്ന അടിസ്ഥാനം പൊളിഞ്ഞു തകർന്നിരിക്കുകയാണ്. നല്ല വെള്ളപ്പാച്ചിലിൽ അടിസ്ഥാനം നിർമ്മിച്ചിരിക്കുന്ന പാറകല്ലുകൾ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്.
അനധികൃതമായി നടത്തിയ മണൽ വാരൽ ഇത്തിക്കരയാറിന്റെ ആഴം വർധിപ്പിച്ചതോടെയാണ് പില്ലറുകൾക്കുള്ള അടിസ്ഥാനം ജലനിരപ്പിന് മുകളിലായത്. അനധികൃത മണൽ വാരൽ കൊണ്ട് പലരും സമ്പന്നരായപ്പോൾ പാലത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയായി. ചാത്തന്നൂർ - ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഇത്തിക്കരയാറിന് കുറുകെയുള്ള ക ുമ്മല്ലൂർ പാലം. ജില്ലയിലെപ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ - കൊട്ടാരക്കര റോഡിലാണ് കുമ്മല്ലൂർ പാലം . അധികൃതരുടെ അനാസ്ഥ മൂലം തകർച്ചയുടെ വക്കിൽ എത്തിയിരിക്കുകയാണ് ഈ പാലം.
തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഒരു ബസ് കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്.
വലിയ വാഹനം കടന്നുപോകുകയാണെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളുമടക്കമുള്ള ആയിര കണക്കിന് വാഹനങ്ങൾ ദിവസവും ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു.
ഒരു ബസ് പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാനും കഴിയില്ല. പാലത്തിന്റെ വീതിക്കുറവ് മൂലം നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്.പാലത്തിന്റെ ഒരു വശത്തിലൂടെ പൈപ്പ് - കേബിൾ ലൈനുകൾ ഉൾപ്പെടെ കടന്നുപോകുന്നതും കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയാണ്.
പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നിരവധി തവണ വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി സോഡാ കുപ്പിയുടെ കഴുത്തു പോലെതുടരുകയാണ്. കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്.
ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണിക്കടവിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കവുമുണ്ട്.
അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെപടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറ്റിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
പാലം പുനർനിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ ഏറെ പഴകിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതികൂട്ടി അടിയന്തരമായി പുനർനിർമ്മാണം നടത്തണമെന്നും പാലത്തിന് കീഴെയുള്ള അനധിക്യത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അൻപത് വർഷത്തെ പഴക്കം
1973 ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
ബജറ്റിൽ തുക അനുവദിച്ചു
ഭരണാനുമതിയും ലഭിച്ചു
കുമ്മല്ലൂര് പാലം പുതുക്കി പണിയാന് ബഡ്ജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചുവെങ്കിലും എല്ലാം ബജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2020 -ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ചു . ഭരണാനുമതി ലഭിച്ചിട്ടും യാതൊരുവിധ നടപടികളും പിന്നീട് ഉണ്ടായിട്ടില്ല.ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചു രണ്ട് വർഷം പിന്നിടുമ്പോഴും പാലം നിർമ്മാണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജനപ്രതിനിധിയുടെ കഴിവ് കേടാണെന്നും ജനങ്ങൾ ആരോപിക്കുന്നു.
അന്ധകാരത്തിലാണ് പാലവും
പരിസരപ്രാദേശങ്ങളും
പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ ചാത്തന്നൂർ -ആദിച്ചനല്ലൂർ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കുന്നില്ല. സുരക്ഷാപരിശോധനയിൽ പാലത്തിൽ കൂടിയുള്ള യാത്ര സുരക്ഷിതത്വമല്ലായെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ ഭാരം കൂടിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനോ, മരാമത്ത് വകുപ്പോ ഗ്രാമ പഞ്ചായത്തുകളോ തയറായിട്ടില്ല.
രാത്രിയിൽ പാലവും പരിസര പ്രദേശങ്ങളും പൂർണമായും അന്ധകാരത്തിലാണ്. ഇതു മൂലം വാഹനാപകടങ്ങൾക്ക് മാത്രമല്ല സാധ്യത. ക്രിമിനൽ സംഘങ്ങൾക്ക് തമ്പടിക്കാനുംഅവസരമൊരുക്കുന്നു. അത്തരം പല സംഭവങ്ങളും പാലത്തിലും പരിസരത്തുമുണ്ടായിട്ടുണ്ട്.
മൃതദേഹങ്ങൾ കാണപ്പെടുന്നതും പതിവാണ്. എല്ലാം ആത്മഹത്യകളുടെ പട്ടികയിൽ എഴുതി തള്ളുകയാണ് പോലീസ്. ലൈറ്റ് സ്ഥാപിച്ച് സുരക്ഷയൊരുക്കാനോ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീക്ഷണിയില്ലാതെ സഞ്ചരിക്കാനോ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിച്ചിട്ടില്ല.
പൂർണമായും അന്ധകാരത്തിലാഴ്ന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ് അടിയന്തിരമായി ലൈറ്റ് പുന:സ്ഥാപിച്ചു കൊണ്ട് രാത്രി യാത്രസുരക്ഷിതത്വമാക്കണം ഒപ്പം സുരക്ഷാമുന്നറിയിപ്പ് നൽകി ഭാരം കൂടിയ വാഹനങ്ങൾ ഇത് വഴി പോകുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അനധികൃതമായി നടത്തിയ മണൽ വാരൽ ഇത്തിക്കരയാറിന്റെ ആഴം വർധിപ്പിച്ചതോടെയാണ് പില്ലറുകൾക്കുള്ള അടിസ്ഥാനം ജലനിരപ്പിന് മുകളിലായത്. അനധികൃത മണൽ വാരൽ കൊണ്ട് പലരും സമ്പന്നരായപ്പോൾ പാലത്തിലൂടെ യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയായി. ചാത്തന്നൂർ - ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ഇത്തിക്കരയാറിന് കുറുകെയുള്ള ക ുമ്മല്ലൂർ പാലം. ജില്ലയിലെപ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ - കൊട്ടാരക്കര റോഡിലാണ് കുമ്മല്ലൂർ പാലം . അധികൃതരുടെ അനാസ്ഥ മൂലം തകർച്ചയുടെ വക്കിൽ എത്തിയിരിക്കുകയാണ് ഈ പാലം.
തിരക്കേറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലം കുലുങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഒരു ബസ് കടന്നുപോകാൻ മാത്രമുള്ള വീതിയാണ് പാലത്തിലുള്ളത്.
വലിയ വാഹനം കടന്നുപോകുകയാണെങ്കിൽ ഗതാഗതക്കുരുക്കുണ്ടാകും. ഒരുവശത്തെ വാഹനം കടന്നുപോകുന്നതുവരെ മറുവശത്ത് വാഹനം കാത്തുകിടക്കണം. സർവീസ് ബസുകളും സ്കൂൾ ബസുകളുമടക്കമുള്ള ആയിര കണക്കിന് വാഹനങ്ങൾ ദിവസവും ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ പാലം കടക്കാൻ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു.
ഒരു ബസ് പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയില്ല. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാനും കഴിയില്ല. പാലത്തിന്റെ വീതിക്കുറവ് മൂലം നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്.പാലത്തിന്റെ ഒരു വശത്തിലൂടെ പൈപ്പ് - കേബിൾ ലൈനുകൾ ഉൾപ്പെടെ കടന്നുപോകുന്നതും കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുകയാണ്.
പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് നിരവധി തവണ വീതികൂട്ടി ടാർ ചെയ്തെങ്കിലും പാലം പഴയപടി സോഡാ കുപ്പിയുടെ കഴുത്തു പോലെതുടരുകയാണ്. കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്.
ഇത്തിക്കരയാറ്റിന് കുറുകെ കുമ്മലൂർ തോണിക്കടവിൽ സ്ഥിതി ചെയ്യുന്ന പാലത്തിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കവുമുണ്ട്.
അടിഭാഗത്തെ സിമന്റ് പാളികൾ ഇളകിവീഴുകയാണ്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്. കൂടാതെ പാലത്തിന്റെപടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിളളൽ രൂപപ്പെട്ടു കഴിഞ്ഞു. ഈ ഭാഗത്ത് പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറ്റിനുളിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഇവിടെ മെറ്റൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
പാലം പുനർനിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ ഏറെ പഴകിയെങ്കിലും യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. പാലത്തിന്റെ വീതികൂട്ടി അടിയന്തരമായി പുനർനിർമ്മാണം നടത്തണമെന്നും പാലത്തിന് കീഴെയുള്ള അനധിക്യത മണൽ ഖനനത്തിന് അറുതിവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അൻപത് വർഷത്തെ പഴക്കം
1973 ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്. ചാത്തന്നൂരിനെ ആദിച്ചനലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻ മേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
ബജറ്റിൽ തുക അനുവദിച്ചു
ഭരണാനുമതിയും ലഭിച്ചു
കുമ്മല്ലൂര് പാലം പുതുക്കി പണിയാന് ബഡ്ജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചുവെങ്കിലും എല്ലാം ബജറ്റ് പ്രഖ്യാപനത്തിൽ ഒതുങ്ങി. 2020 -ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും 13കോടി രൂപ അനുവദിച്ചു . ഭരണാനുമതി ലഭിച്ചിട്ടും യാതൊരുവിധ നടപടികളും പിന്നീട് ഉണ്ടായിട്ടില്ല.ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭിച്ചു രണ്ട് വർഷം പിന്നിടുമ്പോഴും പാലം നിർമ്മാണത്തിന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള അവഹേളനമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജനപ്രതിനിധിയുടെ കഴിവ് കേടാണെന്നും ജനങ്ങൾ ആരോപിക്കുന്നു.
അന്ധകാരത്തിലാണ് പാലവും
പരിസരപ്രാദേശങ്ങളും
പാലം കുലുങ്ങുമ്പോഴും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ ചാത്തന്നൂർ -ആദിച്ചനല്ലൂർ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കുന്നില്ല. സുരക്ഷാപരിശോധനയിൽ പാലത്തിൽ കൂടിയുള്ള യാത്ര സുരക്ഷിതത്വമല്ലായെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ ഭാരം കൂടിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനോ, മരാമത്ത് വകുപ്പോ ഗ്രാമ പഞ്ചായത്തുകളോ തയറായിട്ടില്ല.
രാത്രിയിൽ പാലവും പരിസര പ്രദേശങ്ങളും പൂർണമായും അന്ധകാരത്തിലാണ്. ഇതു മൂലം വാഹനാപകടങ്ങൾക്ക് മാത്രമല്ല സാധ്യത. ക്രിമിനൽ സംഘങ്ങൾക്ക് തമ്പടിക്കാനുംഅവസരമൊരുക്കുന്നു. അത്തരം പല സംഭവങ്ങളും പാലത്തിലും പരിസരത്തുമുണ്ടായിട്ടുണ്ട്.
മൃതദേഹങ്ങൾ കാണപ്പെടുന്നതും പതിവാണ്. എല്ലാം ആത്മഹത്യകളുടെ പട്ടികയിൽ എഴുതി തള്ളുകയാണ് പോലീസ്. ലൈറ്റ് സ്ഥാപിച്ച് സുരക്ഷയൊരുക്കാനോ യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീക്ഷണിയില്ലാതെ സഞ്ചരിക്കാനോ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിച്ചിട്ടില്ല.
പൂർണമായും അന്ധകാരത്തിലാഴ്ന്ന് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമാണ് അടിയന്തിരമായി ലൈറ്റ് പുന:സ്ഥാപിച്ചു കൊണ്ട് രാത്രി യാത്രസുരക്ഷിതത്വമാക്കണം ഒപ്പം സുരക്ഷാമുന്നറിയിപ്പ് നൽകി ഭാരം കൂടിയ വാഹനങ്ങൾ ഇത് വഴി പോകുന്നത് തടയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.