ഈരാറ്റുപേട്ട: മേലുകാവ് -തടിക്കാട്- മൂന്നിലവ് റോഡ് തകർന്നു. ഏകദേശം ഒരു മാസം മുൻപ് ഇവിടെ കുഴി അടയ്ക്കൽ നിർവഹിച്ചു എങ്കിലും റോഡ് ദിവസങ്ങൾക്കകം തകർന്ന് പോവുകയായിരുന്നു റോഡ് കുത്ത് ഇറക്കവും വളവും ആയതിനാൽ ഇരുചക്രവാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും പോകാൻ നിർവാഹമില്ല.
വാഹനങ്ങളെ ആശ്രയിച്ചു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്.
റോഡ് തകർന്നതിനെക്കുറിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ തടിക്കാട് ഇരുമാപ്ര റോഡിൽ വളയ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായി നാശനഷ്ടത്തിൽ കലുങ്കും റോഡും തകർന്നിരുന്നു. നാട്ടുകാർ നടത്തിയ നിർമാണ പ്രവർത്തനത്തിലാണ് ഇപ്പോഴും വാഹനങ്ങൾ ഭാഗികമായി ഓടുന്നത്.
അടിയന്തരമായി ഇതിന് ഒരു ശാശ്വതപരിഹാരം കാണണം എന്നുനാട്ടുകാർ ആവശ്യപ്പെടുന്നു.
ഈ റോഡിൽ അനേകം വളവും മറ്റും ഉള്ളതിനാൽ സൈൻബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായി.
വാഹനങ്ങളെ ആശ്രയിച്ചു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്.
റോഡ് തകർന്നതിനെക്കുറിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ തടിക്കാട് ഇരുമാപ്ര റോഡിൽ വളയ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായി നാശനഷ്ടത്തിൽ കലുങ്കും റോഡും തകർന്നിരുന്നു. നാട്ടുകാർ നടത്തിയ നിർമാണ പ്രവർത്തനത്തിലാണ് ഇപ്പോഴും വാഹനങ്ങൾ ഭാഗികമായി ഓടുന്നത്.
അടിയന്തരമായി ഇതിന് ഒരു ശാശ്വതപരിഹാരം കാണണം എന്നുനാട്ടുകാർ ആവശ്യപ്പെടുന്നു.
ഈ റോഡിൽ അനേകം വളവും മറ്റും ഉള്ളതിനാൽ സൈൻബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായി.