കാഞ്ഞിരപ്പള്ളി: ഭിന്നശേഷിമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2022ലെ പുരസ്കാരങ്ങള്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു വിതരണം ചെയ്തു. എന്‍ജിഒയ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി ആശ്വാസ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന് ലഭിച്ചു.
50,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഭിന്നശേഷിമേഖലയിലെ മികച്ച എന്‍ജിഒ സ്ഥാപനത്തിനുള്ള അവാര്‍ഡ് ചെങ്കല്‍ ആശാനിലയം സ്പെഷല്‍ സ്കൂളിനും ലഭിച്ചു. 20,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
ആശാനിലയം, ആശ്വാസ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, സിസ്റ്റർ ലിറ്റി സേവ്യര്‍, മറ്റ് സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയില്നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം തിരൂരില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
50,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഭിന്നശേഷിമേഖലയിലെ മികച്ച എന്‍ജിഒ സ്ഥാപനത്തിനുള്ള അവാര്‍ഡ് ചെങ്കല്‍ ആശാനിലയം സ്പെഷല്‍ സ്കൂളിനും ലഭിച്ചു. 20,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
ആശാനിലയം, ആശ്വാസ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, സിസ്റ്റർ ലിറ്റി സേവ്യര്‍, മറ്റ് സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിയില്നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം തിരൂരില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.