കോട്ടയം: ഭൂമിയാണ് അടിസ്ഥാനമെന്നു തിരിച്ചറിഞ്ഞ് അതു സൗന്ദര്യവത്കരിക്കുകയാണ് എഴുത്തുകാരന്റെ കടമയെന്ന് സെൻസർ ബോർഡ് അംഗവും നോവലിസ്റ്റുമായ ഡോ. ജോർജ് ഓണക്കൂർ. കോട്ടയം പബ്ലിക് ലൈബ്രറിയുടെ 140-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ എഴുത്തിന്റെ ആകാശവും ഭൂമിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു സാഹിത്യകാരൻ അവന്റെ ഭൂമിയെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ആ ഭൂമിയിൽനിന്നുകൊണ്ടു വേണം അവൻ എഴുത്തിന്റെ ആകാശത്തിലേക്ക് ഉയരാൻ. ഒരു കർഷകന്റെ മകനായ തനിക്ക് ഭൂമി തന്നെയാണ് തന്റെ സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു.
സാമാ അക്കാദമി ഡയറക്ടർ പ്രഫ. ടൈറ്റസ് വർക്കി മോഡറേറ്ററായിരുന്നു. ഫാ. എം.പി. ജോർജ്, പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റിയംഗം നന്തിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.
ഒരു സാഹിത്യകാരൻ അവന്റെ ഭൂമിയെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ആ ഭൂമിയിൽനിന്നുകൊണ്ടു വേണം അവൻ എഴുത്തിന്റെ ആകാശത്തിലേക്ക് ഉയരാൻ. ഒരു കർഷകന്റെ മകനായ തനിക്ക് ഭൂമി തന്നെയാണ് തന്റെ സാഹിത്യമെന്നും അദ്ദേഹം പറഞ്ഞു.
സാമാ അക്കാദമി ഡയറക്ടർ പ്രഫ. ടൈറ്റസ് വർക്കി മോഡറേറ്ററായിരുന്നു. ഫാ. എം.പി. ജോർജ്, പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റിയംഗം നന്തിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.