കോട്ടയം: ശാസ്ത്രി റോഡിൽ വെളിച്ചമില്ലാത്ത രാത്രികൾ വീണ്ടും. ശാസ്ത്രി റോഡിലെ വെയിറ്റിംഗ് ഷെഡ് ഉൾപ്പെടുന്ന പ്രദേശത്താണ് ഇന്നലെ രാത്രിയും വൈദ്യുതി ലഭിക്കാതിരുന്നതോടെ ഇരുട്ടിൽ മുങ്ങിയത്. കഴിഞ്ഞദിവസവും പ്രദേശത്ത് വൈദ്യുതി മുടങ്ങിയപ്പോൾ പ്രതിഷേധം ഉയർന്നിരുന്നു.
മാസങ്ങളായി ശാസ്ത്രി റോഡിലെ വെയിറ്റിംഗ് ഷെഡിൽ വെളിച്ചമില്ല. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസം നഗരസഭ വെയിറ്റിംഗ് ഷെഡിലെ വഴിവിളക്കുകൾ തെളിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനുശേഷം തകരാർ പരിഹരിച്ചെങ്കിലും ഇന്നലെ വീണ്ടും ലൈറ്റ് തെളിയാതെ വന്നതോടെ രാത്രിയോടെ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു വ്യാപാരികളും യാത്രക്കാരും രംഗത്തെത്തി.
ശബരിമല സീസണ് ആയതോടെ നൂറുകണക്കിന് അയ്യപ്പഭക്തരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾ ഉൾപ്പെടെയുള്ളവരും ഇവിടെ നിന്നാണു ബസിൽ കയറുന്നത്. ഇവിടെ ലൈറ്റുകൾ പ്രകാശിക്കാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണു ഇന്നലെ ജനരോഷം രൂക്ഷമായത്.
പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രി റോഡിൽ അച്ചായൻസ് ഗോൾഡ് ഉടമ ടോണിയുടെ നേതൃത്വത്തിലാണ് യാത്രക്കാർ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചത്.
മാസങ്ങളായി ശാസ്ത്രി റോഡിലെ വെയിറ്റിംഗ് ഷെഡിൽ വെളിച്ചമില്ല. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞദിവസം നഗരസഭ വെയിറ്റിംഗ് ഷെഡിലെ വഴിവിളക്കുകൾ തെളിച്ചിരുന്നു. നീണ്ട കാത്തിരിപ്പിനുശേഷം തകരാർ പരിഹരിച്ചെങ്കിലും ഇന്നലെ വീണ്ടും ലൈറ്റ് തെളിയാതെ വന്നതോടെ രാത്രിയോടെ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു വ്യാപാരികളും യാത്രക്കാരും രംഗത്തെത്തി.
ശബരിമല സീസണ് ആയതോടെ നൂറുകണക്കിന് അയ്യപ്പഭക്തരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതകൾ ഉൾപ്പെടെയുള്ളവരും ഇവിടെ നിന്നാണു ബസിൽ കയറുന്നത്. ഇവിടെ ലൈറ്റുകൾ പ്രകാശിക്കാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണു ഇന്നലെ ജനരോഷം രൂക്ഷമായത്.
പ്രതിഷേധത്തിന്റെ ഭാഗമായി ശാസ്ത്രി റോഡിൽ അച്ചായൻസ് ഗോൾഡ് ഉടമ ടോണിയുടെ നേതൃത്വത്തിലാണ് യാത്രക്കാർ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചത്.