കോട്ടയം: കാരിത്താസ് മേൽപാലം അപ്രോച്ച് റോഡ് നിർമാണം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് സഹകരണ- സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും ആരും ടെൻഡറെടുക്കാൻ തയാറായില്ല. ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 13.61 കോടി രൂപയ്ക്കാണ് പദ്ധതി ടെൻഡറായിരിക്കുന്നത്.
നിർമാണത്തിന്റെ ട്രയൽപൈലിംഗ് ഡിസംബർ അവസാനത്തോടെ ആരംഭിക്കാനും അതേ സമയംതന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് മദ്രാസ് ഐഐടിയുടെ അംഗീകാരം ഉറപ്പാക്കാനും ഊരാളുങ്കലിനോടു മന്ത്രി നിർദേശിച്ചു.
യോഗത്തിൽ തോമസ് ചാഴികാടൻ എംപി സന്നിഹിതനായിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനം പദ്ധതി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സബ് കളക്ടർ സഫ്ന നസറുദ്ദീൻ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.
അഞ്ച് തവണ ടെൻഡർ വിളിച്ചെങ്കിലും ആരും ടെൻഡറെടുക്കാൻ തയാറായില്ല. ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റിയാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 13.61 കോടി രൂപയ്ക്കാണ് പദ്ധതി ടെൻഡറായിരിക്കുന്നത്.
നിർമാണത്തിന്റെ ട്രയൽപൈലിംഗ് ഡിസംബർ അവസാനത്തോടെ ആരംഭിക്കാനും അതേ സമയംതന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് മദ്രാസ് ഐഐടിയുടെ അംഗീകാരം ഉറപ്പാക്കാനും ഊരാളുങ്കലിനോടു മന്ത്രി നിർദേശിച്ചു.
യോഗത്തിൽ തോമസ് ചാഴികാടൻ എംപി സന്നിഹിതനായിരുന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനം പദ്ധതി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സബ് കളക്ടർ സഫ്ന നസറുദ്ദീൻ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.