തളിപ്പറന്പ്: തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് അമല പ്രോ-ഫൈലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വലിയ കുടുംബങ്ങളെ ആദരിക്കുന്ന ചടങ്ങായ" ജീവോത്സവം 2022" ശ്രദ്ധേയമായി. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ജീവോത്സവം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
നാലിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങളിലേക്ക് മാമ്മോദീസയ്ക്ക് പിതാക്കന്മാർ എത്തുമെന്നും പ്ലസ് ടു കഴിഞ്ഞുള്ള ഉപരിപഠനത്തിന് അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മാർ പാംപ്ലാനി പ്രഖ്യാപിച്ചു. ദൈവത്തിന് ഭൂമിയോടുള്ള പ്രണയത്തിന്റെ അടയാളമാണ് ഓരോ കുഞ്ഞുമെന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ച്ബിഷപ് പ്രസംഗം തുടങ്ങിയത്. പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബങ്ങളെയും ആർച്ച്ബിഷപ് പരിചയപ്പെടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.നാലും അതിൽ കൂടുതലും മക്കളുള്ള മുപ്പതോളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ, സിജി പുതുപ്പറമ്പിൽ, സെലസ്റ്റിൻ ജോൺ, സിസ്റ്റർ പൗളിൻ സിഎച്ച്എഫ്, തങ്കമ്മ കൊച്ചുവേലിക്കകത്ത്, സിസ്റ്റർ ജെസ്റ്റീന എംഎസ്എംഐ. എന്നിവർ പ്രസംഗിച്ചു.
നാലിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങളിലേക്ക് മാമ്മോദീസയ്ക്ക് പിതാക്കന്മാർ എത്തുമെന്നും പ്ലസ് ടു കഴിഞ്ഞുള്ള ഉപരിപഠനത്തിന് അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മാർ പാംപ്ലാനി പ്രഖ്യാപിച്ചു. ദൈവത്തിന് ഭൂമിയോടുള്ള പ്രണയത്തിന്റെ അടയാളമാണ് ഓരോ കുഞ്ഞുമെന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ആർച്ച്ബിഷപ് പ്രസംഗം തുടങ്ങിയത്. പരിപാടിയിൽ പങ്കെടുത്ത ഓരോ കുടുംബങ്ങളെയും ആർച്ച്ബിഷപ് പരിചയപ്പെടുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.നാലും അതിൽ കൂടുതലും മക്കളുള്ള മുപ്പതോളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഫൊറോന വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ, സിജി പുതുപ്പറമ്പിൽ, സെലസ്റ്റിൻ ജോൺ, സിസ്റ്റർ പൗളിൻ സിഎച്ച്എഫ്, തങ്കമ്മ കൊച്ചുവേലിക്കകത്ത്, സിസ്റ്റർ ജെസ്റ്റീന എംഎസ്എംഐ. എന്നിവർ പ്രസംഗിച്ചു.