തലശേരി: ഡോക്ടർ ചമഞ്ഞ് ടാക്സി വിളിച്ച് ഡ്രൈവർമാരിൽനിന്ന് പണവും മൊബൈലും തട്ടിയെടുക്കുന്ന വിരുതൻ കള്ളനോട്ടുമായി പോലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ സഞ്ജയ് (42) വർമ്മ ആണ് പിടിയിലായത്. ടൗൺ സിഐ എം. അനിൽ, പ്രിൻസിപ്പൽ എസ്ഐ ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2000 ത്തിന്റെ അഞ്ചു കള്ളനോട്ടുകളും 11 മൊബൈലുകളും കണ്ടെടുത്തു.
മംഗളൂരുവിൽനിന്ന് ഡോക്ടർ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയിൽ എത്തിയ ഇയാൾ ടാക്സി ഡ്രൈവറിൽനിന്ന് തന്ത്രപൂർവം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയിൽ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവർക്ക് കൂലിയായി നൽകിയ പണം കള്ളനോട്ടാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ പണം കണ്ടെത്തിയശേഷം ഗോവയിൽ പോയി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
മംഗളൂരുവിൽനിന്ന് ഡോക്ടർ ചമഞ്ഞ് ടാക്സി വിളിച്ച് തലശേരിയിൽ എത്തിയ ഇയാൾ ടാക്സി ഡ്രൈവറിൽനിന്ന് തന്ത്രപൂർവം പണവും മൊബൈലും തട്ടിയെടുക്കുകയും മറ്റൊരു ടാക്സിയിൽ രക്ഷപ്പെടുകയുമായിരുന്നു. ഈ ടാക്സി ഡ്രൈവർക്ക് കൂലിയായി നൽകിയ പണം കള്ളനോട്ടാണെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി വലയിലായത്.
വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള തട്ടിപ്പുകളിലൂടെ പണം കണ്ടെത്തിയശേഷം ഗോവയിൽ പോയി ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.