ഇരിട്ടി: നാലുമാസമായി മുടങ്ങിക്കിടക്കുന്ന ആറളം ഫാം തൊഴിലാളികളുടേയും ജീവനക്കാരുടേയും വേതന കുടിശിക പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. സിപിഐ പ്രതിനിധി പായം ബാബുരാജാണ് വിഷയം വികസന സമിതിക്ക് മുന്നിൽ ഉന്നയിച്ചത്. പ്രശ്നം സർക്കാരിന്റെ പരിഗണനയ്ക്ക് വിടുക യാണ് വേണ്ടതെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച സണ്ണിജോസഫ് എംഎൽഎ പറഞ്ഞു.
പടിയൂർ ചടിച്ചിക്കുണ്ടത്തെ എസ്ടി കോളനിയിലെ പട്ടയ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാക്കകണമെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ആവശ്യപ്പെട്ടു. പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ യോഗത്തെ അറിയിച്ചു.
കുയിലൂർ വളവ് പഴശി പദ്ധതി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 18 ലക്ഷം രൂപ അനുവദിച്ചതായി പഴശി ജലസേചന വിഭാഗം അധികൃതർ യോഗത്തെ അറിയിച്ചു. കുയിലൂർ ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്കെതിരെ ഉയർന്ന പ്രതിഷേധവും പ്രദേശവാസികളുടെ സുരക്ഷാഭീതിയും കണക്കിലെടുത്ത് പോലീസ് ഇടപ്പെട്ട് നടത്തിയ ചർച്ചയിൽ റോഡിലൂടെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടിയതായും തഹസിൽദാർ അറിയിച്ചു. ആറളം ഫാമിൽ നിന്ന് കുടിയിറക്കിയ 33 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുമെന്ന പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് എംഎൽഎ അറിയിച്ചു. ആറളം ഫാമിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ താമസമില്ലാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള പരിശോധന രണ്ടാഴ്ച്ചയ്ക്കകം പൂർത്തിയാക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
പടിയൂർ ചടിച്ചിക്കുണ്ടത്തെ എസ്ടി കോളനിയിലെ പട്ടയ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാക്കകണമെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ ആവശ്യപ്പെട്ടു. പ്രശ്നം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ യോഗത്തെ അറിയിച്ചു.
കുയിലൂർ വളവ് പഴശി പദ്ധതി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 18 ലക്ഷം രൂപ അനുവദിച്ചതായി പഴശി ജലസേചന വിഭാഗം അധികൃതർ യോഗത്തെ അറിയിച്ചു. കുയിലൂർ ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്കെതിരെ ഉയർന്ന പ്രതിഷേധവും പ്രദേശവാസികളുടെ സുരക്ഷാഭീതിയും കണക്കിലെടുത്ത് പോലീസ് ഇടപ്പെട്ട് നടത്തിയ ചർച്ചയിൽ റോഡിലൂടെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തഹസിൽദാർ യോഗത്തെ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഉടമകൾ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടിയതായും തഹസിൽദാർ അറിയിച്ചു. ആറളം ഫാമിൽ നിന്ന് കുടിയിറക്കിയ 33 കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുമെന്ന പ്രഖ്യാപനം ഉടൻ നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരി ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്ന് എംഎൽഎ അറിയിച്ചു. ആറളം ഫാമിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ താമസമില്ലാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള പരിശോധന രണ്ടാഴ്ച്ചയ്ക്കകം പൂർത്തിയാക്കുമെന്ന് തഹസിൽദാർ അറിയിച്ചു.