വെഞ്ഞാറമൂട് : തേമ്പാമൂട് ജനത എച്ച്എസ്എസിൽ നടന്ന പിടി എ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് യൂത്ത് കോൺഗ്രസ് തേമ്പാംമൂട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമാവലികൾ പൂർണമായും പാലിക്കാതെയാണ് പുതിയ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ ആരോപിച്ചു. നിലവിലെ പ്രസിഡന്റ് തന്നെ നാലു തവണയായി തുടരുന്നു. ഇതോടെ പ്രസിഡന്റ് കാലവധി രണ്ടുവർഷമായി പരിമിതപ്പെടുത്തപ്പെട്ട ഈ നിയമം പൂർണമായും ലംഘിക്കപ്പെട്ടു. മറ്റൊരു സ്കൂളുകളിലും ഇല്ലാത്ത രീതിയിൽ രക്ഷകർത്താക്കളെ നിയന്ത്രിക്കാൻ വേണ്ടി കുട്ടികളുടെ കൈകളിൽ സ്ലിപ്പ് വിതരണം നടത്തുകയും ആ സ്ലിപ്പിൽ ഒന്നിലധികം രക്ഷകർത്താക്കൾ വരാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നു. നിലവിലുള്ള പിടിഎ അംഗങ്ങൾ ആയിരുന്നവർ തന്നെയാണ് വീണ്ടും വീണ്ടും അംഗങ്ങൾ ആയി വരുന്നത്. ഇതുമൂലം ഒട്ടനവധി രക്ഷകർത്താക്കൾക്ക് സമിതിയിൽ അംഗങ്ങളാവാൻ കഴിയുന്നില്ല.
ഹയർസെക്കൻഡറി പ്രിൻസിപ്പലും റിട്ടേണിംഗ് ഓഫീസറുമായ ഉദ്യോഗസ്ഥയും ചേർന്നാണ് പിടിഎ ഇലക്ഷനെ അട്ടിമറിച്ചത് എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സർക്കാരിന്റെ മാനദണ്ഡങ്ങളും പാലിക്കാതെ വഴിവിട്ട രീതിയിൽ തിരഞ്ഞെടുത്ത നിലവിലെ പാനലിനെ പിരിച്ചുവിട്ടു ജനാധിപത്യപരമായി പിടിഎ ഇലക്ഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.
ഹയർസെക്കൻഡറി പ്രിൻസിപ്പലും റിട്ടേണിംഗ് ഓഫീസറുമായ ഉദ്യോഗസ്ഥയും ചേർന്നാണ് പിടിഎ ഇലക്ഷനെ അട്ടിമറിച്ചത് എന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സർക്കാരിന്റെ മാനദണ്ഡങ്ങളും പാലിക്കാതെ വഴിവിട്ട രീതിയിൽ തിരഞ്ഞെടുത്ത നിലവിലെ പാനലിനെ പിരിച്ചുവിട്ടു ജനാധിപത്യപരമായി പിടിഎ ഇലക്ഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.