തിരുവനന്തപുരം: നഗരസഭാ ഭരണസമിതിക്കെതിരായി ഉയർന്ന അഴിമതി ആരോപണം അട്ടിമറിക്കാനുള്ള നീക്കമായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസിൽ പരേതനെ പ്രതിയാക്കിയതിനു പിന്നിലുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്.
പരേതന്റെ മൊഴി രേഖപ്പെടുത്തി ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലീസും സിപിഎമ്മും ചേർന്നു നടത്തിയത്. എന്നാൽ രാഷ്ട്രീയ പ്രതിയോഗികളെ കുടുക്കാൻ പോലീസ് ഒരുക്കിയ കെണി ആയിരുന്നു ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രവർത്തകരെ പ്രതിയാക്കാനുള്ള നീക്കം.കഴിഞ്ഞ അഞ്ചുവർഷമായിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലസീന് സാധിച്ചില്ല.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ഒൗഷധി ഏറ്റെടുത്തിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമാണ് ഈഏറ്റെടുക്കലെന്നും രാജേഷ് ആരോപിച്ചു.
പരേതന്റെ മൊഴി രേഖപ്പെടുത്തി ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലീസും സിപിഎമ്മും ചേർന്നു നടത്തിയത്. എന്നാൽ രാഷ്ട്രീയ പ്രതിയോഗികളെ കുടുക്കാൻ പോലീസ് ഒരുക്കിയ കെണി ആയിരുന്നു ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രവർത്തകരെ പ്രതിയാക്കാനുള്ള നീക്കം.കഴിഞ്ഞ അഞ്ചുവർഷമായിട്ടും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലസീന് സാധിച്ചില്ല.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ഒൗഷധി ഏറ്റെടുത്തിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ സഹായിച്ചതിലുള്ള പ്രത്യുപകാരമാണ് ഈഏറ്റെടുക്കലെന്നും രാജേഷ് ആരോപിച്ചു.