പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ തലയ്ക്ക് മുറിവുണ്ടായിരുന്നു എന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി അറിയുന്നതിന് വേണ്ടി മന്ത്രി അന്വേഷണത്തിന് നിർദേശിച്ചത്. ശാസ്താംകോട്ട സ്വദേശിനിയായ 42കാരിയാണ് മരണപ്പെട്ടത്.
നവംബർ 27നാണ് ബന്ധുക്കൾ ചേർന്ന് ഇവരെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇവർക്കൊപ്പം പിതാവും ഭർത്താവും ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ഇവരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. 28ന് ഡോക്ടർ എത്തിയശേഷം വിശദമായി പരിശോധിക്കുകയും തുടർന്ന് സ്ത്രീകളുടെ വാർഡിലേക്ക് പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാൽ രോഗം മൂർച്ഛിക്കുകയും അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നു പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ ചികിത്സയിലിരിക്കെ 29ന് രോഗി മരണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് ക്ഷതമേറ്റതായി മനസിലായത്.
അതേസമയം തലയിൽ എങ്ങനെയാണ് ക്ഷതമേറ്റത് എന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം ഇവർക്ക് മുറിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും തലയ്ക്ക് പരിക്കേറ്റതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യമുയർത്തിയിട്ടുണ്ട്. മരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പോലീസ് അന്വേഷിച്ചുവരുന്ന സംഭവമാണെന്നും ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പേരൂർക്കട സിഐ ഇന്നലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി പേരൂർക്കട പോലീസ് അറിയിച്ചു.
നവംബർ 27നാണ് ബന്ധുക്കൾ ചേർന്ന് ഇവരെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇവർക്കൊപ്പം പിതാവും ഭർത്താവും ഉണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം ഇവരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. 28ന് ഡോക്ടർ എത്തിയശേഷം വിശദമായി പരിശോധിക്കുകയും തുടർന്ന് സ്ത്രീകളുടെ വാർഡിലേക്ക് പ്രവേശിപ്പിക്കുകയും ആയിരുന്നു. എന്നാൽ രോഗം മൂർച്ഛിക്കുകയും അക്രമവാസന പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്നു പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ ചികിത്സയിലിരിക്കെ 29ന് രോഗി മരണപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലയ്ക്ക് ക്ഷതമേറ്റതായി മനസിലായത്.
അതേസമയം തലയിൽ എങ്ങനെയാണ് ക്ഷതമേറ്റത് എന്നതിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയം ഇവർക്ക് മുറിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും തലയ്ക്ക് പരിക്കേറ്റതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യമുയർത്തിയിട്ടുണ്ട്. മരണം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പോലീസ് അന്വേഷിച്ചുവരുന്ന സംഭവമാണെന്നും ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. പേരൂർക്കട സിഐ ഇന്നലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യവകുപ്പ് അധികൃതരും ആശുപത്രി സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി പേരൂർക്കട പോലീസ് അറിയിച്ചു.