മുണ്ടക്കയം: ശബരിമല അമ്പലത്തിലേക്കുള്ള പരമ്പരാഗത കാനനപാത 24 മണിക്കൂറും തുറന്നു നൽകുന്നതിനായി അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുവാൻ മല അരയ മഹാസഭ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ശബരിമലയുടെ 18 പുണ്യമലകളിലൊന്നായ കാളകെട്ടി - അഴുതക്കടവിൽ 10 ന് പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിനെ തുടർന്ന് സത്യഗ്രഹം ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സഭയുടെ 101 നേതാക്കൾ സമരത്തിന് നേതൃത്വം നൽകും
.
കോവിഡിന്റെ മറവിലാണ് ആദ്യം പാത അടച്ചിടുവാൻ അധികൃതർ തീരുമാനിച്ചത്. സഭയുടെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് മുൻവർഷങ്ങളിൽ പാത തുറന്നത്. ഈ വർഷം ഏതാനും മണിക്കൂറുകൾ മാത്രം പാത തുറന്ന് വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് ഭക്തരിൽ ഭയം സൃഷ്ടിച്ച് പാത അപ്രസക്തമാക്കുകയാണ്. ലോകത്തിലെ എല്ലാ അയ്യപ്പ വിശ്വാസികൾക്കും വേണ്ടിയാണ് സത്യഗ്രഹ സമരം ആരംഭിക്കുന്നതെന്ന് മല അരയ മഹാസഭ ഭാരവാഹികൾ പറഞ്ഞു. സമരത്തിൽ വിവിധ സാമൂഹിക സംഘടനകൾ പങ്കാളികളാകും.
മുരിക്കുംവയലിൽ ചേർന്ന നേതൃയോഗത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, ട്രഷറർ രാജൻ മേനോത്ത്, കെ.ആർ. ഗംഗാധരൻ, പ്രഫ. വി.ജി. ഹരീഷ്കുമാർ, പ്രഫ. സ്വാതി കെ. ശിവൻ, പ്രഫ. അരുൺ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
ശബരിമലയുടെ 18 പുണ്യമലകളിലൊന്നായ കാളകെട്ടി - അഴുതക്കടവിൽ 10 ന് പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിനെ തുടർന്ന് സത്യഗ്രഹം ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സഭയുടെ 101 നേതാക്കൾ സമരത്തിന് നേതൃത്വം നൽകും
.
കോവിഡിന്റെ മറവിലാണ് ആദ്യം പാത അടച്ചിടുവാൻ അധികൃതർ തീരുമാനിച്ചത്. സഭയുടെ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് മുൻവർഷങ്ങളിൽ പാത തുറന്നത്. ഈ വർഷം ഏതാനും മണിക്കൂറുകൾ മാത്രം പാത തുറന്ന് വന്യമൃഗങ്ങളുടെ പേര് പറഞ്ഞ് ഭക്തരിൽ ഭയം സൃഷ്ടിച്ച് പാത അപ്രസക്തമാക്കുകയാണ്. ലോകത്തിലെ എല്ലാ അയ്യപ്പ വിശ്വാസികൾക്കും വേണ്ടിയാണ് സത്യഗ്രഹ സമരം ആരംഭിക്കുന്നതെന്ന് മല അരയ മഹാസഭ ഭാരവാഹികൾ പറഞ്ഞു. സമരത്തിൽ വിവിധ സാമൂഹിക സംഘടനകൾ പങ്കാളികളാകും.
മുരിക്കുംവയലിൽ ചേർന്ന നേതൃയോഗത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, സംസ്ഥാന സെക്രട്ടറി പത്മാക്ഷി വിശ്വംഭരൻ, ട്രഷറർ രാജൻ മേനോത്ത്, കെ.ആർ. ഗംഗാധരൻ, പ്രഫ. വി.ജി. ഹരീഷ്കുമാർ, പ്രഫ. സ്വാതി കെ. ശിവൻ, പ്രഫ. അരുൺ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.