കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മന്ത്രി വീണാ ജോർജ്. ഇക്കാര്യം ഉന്നയിച്ചു കഴിഞ്ഞ ദിവസം അവർ ഗതാഗത മന്ത്രിക്കു കത്തു നൽകിയിരുന്നു.
നിർമാണ സമയത്തുതന്നെ അപാകതകൾ ഉണ്ടായിരുന്നതായും ഇക്കാര്യം അന്നത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഒരു സാങ്കേതിക സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചു പോരായ്മകൾ കുറെ പരിഹരിക്കുകയും ചെയ്തിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇപ്പോഴും ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലാണ്. പല ഭാഗത്തും ഇതിൽ ചോര്‍ച്ചയുമുണ്ട്. കെട്ടിടത്തിനാകമാനം ഇതുമൂലം പ്രശ്നങ്ങളുണ്ട്. യാത്രക്കാരും വലയുകയാണ്. ശബരിമല തീർഥാടകരായി ധാരാളം പേർ ക്യാന്പ് ചെയ്യുന്ന ബസ് സ്റ്റേഷനിൽ മഴ കൂടി പെയ്യുന്പോൾ വെള്ളക്കെട്ടും മലിനജലത്തിന്റെ ഒഴുക്കും കാര്യങ്ങൾ വഷളാക്കുകയാണ്. സമീപവാസികളും വ്യാപാരികളും പരാതികളും പറഞ്ഞുതുടങ്ങി. ശൗചാലയത്തിൽനിന്നുള്ള ടാങ്കിലെ വെള്ളവും പുറത്തേക്കു വരുന്നതായി പരാതിയുണ്ട്. നിർമാണം സാങ്കേതിക സമിതി അന്വേഷിച്ചു വീഴ്ചയുണ്ടെങ്കില്‍ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നു മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
നിർമാണ സമയത്തുതന്നെ അപാകതകൾ ഉണ്ടായിരുന്നതായും ഇക്കാര്യം അന്നത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഒരു സാങ്കേതിക സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ചു പോരായ്മകൾ കുറെ പരിഹരിക്കുകയും ചെയ്തിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ഇപ്പോഴും ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലാണ്. പല ഭാഗത്തും ഇതിൽ ചോര്‍ച്ചയുമുണ്ട്. കെട്ടിടത്തിനാകമാനം ഇതുമൂലം പ്രശ്നങ്ങളുണ്ട്. യാത്രക്കാരും വലയുകയാണ്. ശബരിമല തീർഥാടകരായി ധാരാളം പേർ ക്യാന്പ് ചെയ്യുന്ന ബസ് സ്റ്റേഷനിൽ മഴ കൂടി പെയ്യുന്പോൾ വെള്ളക്കെട്ടും മലിനജലത്തിന്റെ ഒഴുക്കും കാര്യങ്ങൾ വഷളാക്കുകയാണ്. സമീപവാസികളും വ്യാപാരികളും പരാതികളും പറഞ്ഞുതുടങ്ങി. ശൗചാലയത്തിൽനിന്നുള്ള ടാങ്കിലെ വെള്ളവും പുറത്തേക്കു വരുന്നതായി പരാതിയുണ്ട്. നിർമാണം സാങ്കേതിക സമിതി അന്വേഷിച്ചു വീഴ്ചയുണ്ടെങ്കില്‍ കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്നു മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.