പെരുന്പെട്ടി: പെരുന്പെട്ടി മേഖലയിൽ പട്ടാപ്പകലും കാട്ടുപന്നിയുടെ ശല്യം. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതു കൂടാതെ ആളുകൾക്കു നേരെയും കാട്ടുപന്നിയുടെ ആക്രമണം പതിവായി.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ചിരട്ടോലിൽ ലൈലാബീവി(58)യെ കാട്ടുപന്നി ആക്രമിച്ചു.
ഉരുക്കൾക്കുള്ള തീറ്റയുമായി ഉന്നത്തോലി - തുങ്ങുപാല റോഡിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പാഞ്ഞെത്തിയ കാട്ടുപന്നി കൈയിൽ കുത്തുകയായിരുന്നു. ലൈലാബീവി ബഹളം കൂട്ടിയതോടെ പന്നി സമീപത്തെ പുരയിടത്തിലേക്ക് ഓടിപ്പോയി. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വലിയകാവ് വനത്തോടു ചേർന്ന ഉന്നത്തോലി, ചിരട്ടോലി ഭാഗത്ത് പകൽ ഒറ്റയാൻ പന്നികളുടെ സാന്നിധ്യം വ്യാപകമായുണ്ട്.ലൈലാബീവിക്കു നേരെ ആക്രമണമുണ്ടായ ദിവസം സന്ധ്യയോടെ ഒരു പന്നിയെ വെടിവച്ചു കൊന്നിരുന്നു. പഞ്ചായത്ത് നിയോഗിച്ചിട്ടുള്ളവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവച്ചത്. കൃഷിയിടത്തിൽ വൈകുന്നേരം കണ്ട പന്നിയെ വെടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ചിരട്ടോലിൽ ലൈലാബീവി(58)യെ കാട്ടുപന്നി ആക്രമിച്ചു.
ഉരുക്കൾക്കുള്ള തീറ്റയുമായി ഉന്നത്തോലി - തുങ്ങുപാല റോഡിലൂടെ നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം. പാഞ്ഞെത്തിയ കാട്ടുപന്നി കൈയിൽ കുത്തുകയായിരുന്നു. ലൈലാബീവി ബഹളം കൂട്ടിയതോടെ പന്നി സമീപത്തെ പുരയിടത്തിലേക്ക് ഓടിപ്പോയി. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വലിയകാവ് വനത്തോടു ചേർന്ന ഉന്നത്തോലി, ചിരട്ടോലി ഭാഗത്ത് പകൽ ഒറ്റയാൻ പന്നികളുടെ സാന്നിധ്യം വ്യാപകമായുണ്ട്.ലൈലാബീവിക്കു നേരെ ആക്രമണമുണ്ടായ ദിവസം സന്ധ്യയോടെ ഒരു പന്നിയെ വെടിവച്ചു കൊന്നിരുന്നു. പഞ്ചായത്ത് നിയോഗിച്ചിട്ടുള്ളവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവച്ചത്. കൃഷിയിടത്തിൽ വൈകുന്നേരം കണ്ട പന്നിയെ വെടിവയ്ക്കുകയായിരുന്നു.